×
login
സോണിയയെ വിറളിപിടിപ്പിച്ച സ്മൃതി ഇറാനി‍യുടെ പ്രസംഗം വൈറല്‍ ;സ്മൃതി ഇറാനിയുടെ കോപാഗ്നിയില്‍ ഞെട്ടി പ്രതിപക്ഷം

സോണിയാഗാന്ധിയെ ആദ്യമായി നടുത്തളത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നടത്തിയത്. സ്മൃതി ഇറാനിയുടെ പ്രസംഗം തീര്‍ന്നപ്പോള്‍ സോണിയാഗാന്ധി സമനില തെറ്റിയതുപോലെയാണ് പെരുമാറിയത്. നേരെ അവര്‍ ഭരണപക്ഷബെഞ്ചിലേക്ക് നടന്നുപോയി സീനിയര്‍ എംപിയായ രമാദേവിയെ കാണുകയായിരുന്നു.

ന്യൂദല്‍ഹി: സോണിയാഗാന്ധിയെ ആദ്യമായി നടുത്തളത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നടത്തിയത്. സ്മൃതി ഇറാനിയുടെ പ്രസംഗം തീര്‍ന്നപ്പോള്‍ സോണിയാഗാന്ധി സമനില തെറ്റിയതുപോലെയാണ് പെരുമാറിയത്. നേരെ അവര്‍ ഭരണപക്ഷബെഞ്ചിലേക്ക് നടന്നുപോയി സീനിയര്‍ എംപിയായ രമാദേവിയെ കാണുകയായിരുന്നു.  

സ്മൃതി ഇറാനിയുടെ പ്രസംഗത്തിന്‍റെ ഭാഗം:

"സോണിയാജീ നിങ്ങളെക്കുറിച്ച് ഞാനാണ് പറഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോ?" എന്ന സ്മൃതി ഇറാനിയുടെ ചോദ്യത്തിന് വിദ്വേഷത്തോടെ "നിങ്ങളോട് എനിക്ക് സംസാരിക്കാനില്ല" എന്നായിരുന്നു സോണിയയുടെ മറപുടി. ഇതിനെതിരെ ബിജെപി ബെഞ്ചുകളില്‍ നിന്നും സോണിയയ്ക്കെതിരെ ശക്തമായ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നതോടെ എന്‍സിപിയിലെ സുപ്രിയ സുലെയും തൃണമൂലിലെ മഹുവ മൊയ്ത്രയും ചേര്‍ന്ന് സോണിയയെ  പ്രതിപക്ഷ ബെഞ്ചിലേക്ക് ബലമായി പിടിച്ച് കൂട്ടികൊണ്ടുപോവുകയായിരുന്നു.  


സോണിയാഗാന്ധി ആദിവാസികളെ അപമാനിക്കാന്‍, പാവങ്ങളെ അപമാനിക്കാന്‍, സ്ത്രീകളെ അപമാനിക്കാന്‍ ആദിര്‍ രഞ്ജന്‍ ചൗധരിക്ക് അനുവാദം നല്‍കിയിരിക്കുന്നു എന്നായിരുന്നു സ്മൃതി ഇറാനി കുറ്റപ്പെടുത്തിയത്. "സോണിയാ ഗാന്ധി, നിങ്ങള്‍ ദ്രൗപദി മുര്‍മുവിനെ അപമാനിക്കാന്‍ അനുമതി നല്‍കി. സോണിയാജി ഇന്ത്യയുടെ ഉയര്‍ന്ന ഭരണഘടനാപദവിയിലിരിക്കുന്ന സ്ത്രീയെ അപമാനിക്കാന്‍ അനുമതി നല്‍കി"- ഇളകിമറിയുന്ന സഭയില്‍ സ്മൃതി ഇറാനി പറഞ്ഞു. "ഇന്ത്യയ്ക്കറിയാം കോണ്‍ഗ്രസ് ആദിവാസി വിരോധികളും സ്ത്രീവിരോധികളും ദരിദ്ര വിരോധികളും ആണെന്ന്. ചരിത്രം രചിച്ച ആദിവാസി സ്ത്രീയെ തുടര്‍ച്ചയായി കോണ്‍ഗ്രസ് അപമാനിക്കുകയാണ്. കോണ്‍ഗ്രസ് മുര്‍മുവിനോട് മാത്രമല്ല, ഈ രാജ്യത്തോട് തന്നെ മാപ്പ് പറയണം. "- സ്മൃതി ഇറാനി പറഞ്ഞു. സോണിയാഗാന്ധിയുടെ എല്ലാ പ്രതിരോധവും തകര്‍ക്കുന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനിയുടേത്. എല്ലാ രോഷവും പുറത്തുകൊണ്ടുവന്നുള്ള പ്രസംഗം. ബിജെപി അംഗങ്ങളും ഈ പ്രസംഗത്തെ അനുകൂലിച്ച് വൈകാരികമായി പ്രതികരിച്ചതോടെ സഭ ഇളകിമറിഞ്ഞു. കോണ്‍ഗ്രസ് എംപിമാരെയും മറ്റ് പ്രതിപക്ഷ എംപിമാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനിയുടേത്.  

സ്മൃതി ഇറാനിയുടെ ഈ പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. "എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഞങ്ങളുടെ സീനിയര്‍ നേതാവായ രമാദേവിയെ സോണിയാഗാന്ധി സമീപിച്ചു. ഞങ്ങളുടെ അംഗങ്ങളില്‍ ഒരാള്‍ സോണിയയെ സമീപിച്ചു. എന്നാല്‍ നീ എന്നോട് സംസാരിക്കേണട് എന്ന് പറഞ്ഞ് സോണിയാഗാന്ധി ഞങ്ങളുടെ അംഗത്തെ മാനസികമായി തകര്‍ത്തു. ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുറ്റബോധം തോന്നേണ്ടതിന് പകരം അവര്‍ ഞങ്ങളെ ആക്രമിക്കുകയാണ്."- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി എന്നതിന് പകരം രാഷ്ട്രപത്നി എന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചതാണ് പ്രകോപനങ്ങള്‍ക്ക് കാരണമായത്. 

    comment

    LATEST NEWS


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.