ന്യൂദല്‍ഹി: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) ഗൂഢാലോചനയാണെന്ന് ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി.
റെയില്‍വേ ഉദ്യോഗസ്ഥരുടെ ഫോണ്‍ തൃണമൂല്‍കോണ്‍ഗ്രസ് ചോര്‍ത്തി. അപകടം സിബിഐ അന്വേഷണത്തിലേക്ക് പോക്കുന്നുവെന്നതില് എന്തിനാണ് ഇവര്‍ ഭയക്കുന്നത്. ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടമായിട്ടും ഇന്നലെ മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരിഭ്രാന്തിയിലാണെന്ന് അദേഹ പറഞ്ഞു.
തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് ട്വിറ്ററില്‍ പങ്കുവച്ച രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിനെ പരാമര്‍ശിച്ചാണ് സുവേന്ദു അധികാരി പ്രതികരിച്ചത്. സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കാനുള്ള തൃണമൂലിന്റെ വിമുഖതയെയും അദേഹം ചോദ്യംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: