ബിജെപി നേതാവും ചിന്തകനുമായ മുന്‍ രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്തയെ അഭിമുഖം ചെയ്യാന്‍ വന്നവര്‍ മോദിയുടെ ഇന്ത്യയെക്കുറിച്ച് ഡോക്യുമെന്ററി എടുക്കുന്ന് എന്നാണ് പറഞ്ഞത്.ക്ഷെ ഒടുവില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായാണ് ഇത് ബിബിസിയില്‍ വന്നത്. എല്ലാം വളച്ചൊടിക്കുകയായിരുന്നു. "- ഡോക്യൂമെന്ററി നിര്‍മ്മാതാക്കള്‍ നടത്തിയ ചതിയെക്കുറിച്ച് സ്വപന് ദാസ് ഗുപ്ത വിശദീകരിക്കുന്നത് ഇങ്ങിനെ.
ന്യൂദല്‍ഹി: ബിജെപി നേതാവും ചിന്തകനുമായ മുന്‍ രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്തയെ അഭിമുഖം ചെയ്യാന്‍ വന്നവര്‍ മോദിയുടെ ഇന്ത്യയെക്കുറിച്ച് ഡോക്യുമെന്ററി എടുക്കുന്ന് എന്നാണ് പറഞ്ഞത്. "രണ്ടു മാസം മുന്‍പ് അഭിമുഖമെടുത്തപ്പോള്‍ അവര്‍ ഗുജറാത്ത് കലാപം, സിഎഎ, കശ്മീരിലെ 370ാം വകുപ്പ് എടുത്തുകളയല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സംസാരിച്ചു. പക്ഷെ ഒടുവില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായാണ് ഇത് ബിബിസിയില്‍ വന്നത്. എല്ലാം വളച്ചൊടിക്കുകയായിരുന്നു. "- ഡോക്യൂമെന്ററി നിര്‍മ്മാതാക്കള്‍ നടത്തിയ ചതിയെക്കുറിച്ച് സ്വപന് ദാസ് ഗുപ്ത വിശദീകരിക്കുന്നത് ഇങ്ങിനെ.
ഒരാളെ കുറ്റവാളിയാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സൃഷ്ടിച്ചെടുത്ത ഡോക്യുമെന്ററിയായിരുന്നു ഇതെന്ന് സ്വപന്‍ദാസ് ഗുപ്ത പറയുന്നു. ഈ ഡോക്യുമെന്ററിക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. ഇത് അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചുകഴിഞ്ഞു
മോദിയുടെ രാഷ്ട്രീയപാര്‍ട്ടിയിലെ അംഗമായ മുന്‍ രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്ത തന്നെ ഗുജറാത്ത് കലാപത്തെക്കുറിച്ച് സംസാരിക്കുന്ന ഒട്ടേറെ ഭാഗങ്ങള്‍ ഈ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പക്ഷെ അടിമുടി വളച്ചൊടിച്ച വിവരങ്ങള്‍ നിരത്തി, മോദിയെ കുറ്റവാളിയായി ചിത്രീകരിക്കുന്ന രീതിയിലുള്ള ഈ ഡോക്യുമെന്ററിക്ക് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നതായി പറയുന്നു. ഇന്ത്യയിലെ മനുഷ്യവകാശപ്രവര്‍ത്തകരും ബിജെപി വിരുദ്ധ ജേണലിസ്റ്റുകളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് അറിയുന്നു. പ്രതിപക്ഷ പാര്‍ട്ടികളും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
ബിബിസിയില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മോദിയെ അപലപിച്ച് പ്രസ്താവനകള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഉപയോഗിച്ചത് പാക് വംശജനായ ഒരു എംപിയെ ആണ്. അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയെക്കുറിച്ച് പറഞ്ഞശേഷം മോദിയെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് മുന്നില്‍ ഈ ഗൂഢാലോചനകള്‍ തകര്‍ന്നു.
മോദിയെപ്പോലെ മികച്ച ഗുണങ്ങളുള്ള ഒരു വ്യക്തിയും ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ ചിത്രികരിച്ച മോദിയുടെ വ്യക്തിത്വവും ചേര്‍ന്ന് പോകുന്നില്ലെന്ന് പറഞ്ഞാണ് റിഷി സുനക് ഗൂഢാലോചനക്കാരെ തള്ളിക്കളഞ്ഞത്. ഇത് ഗൂഢാലോചനക്കാര്‍ക്ക് മുഖത്തേറ്റ അടിയായിരുന്നു.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു