തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്ത് 80 കോടിയിലധികം പേര് നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. എന്നാല്‍ നിലവിലെ നിയമം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നതെന്നും മന്ത്രി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
നിയമനിര്‍മാണത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ ഐടി മന്ത്രിമാരുടെ യോഗം വിളിക്കും. ജനങ്ങളില്‍ നിന്നും വിവധ മാര്‍ഗങ്ങളിലൂടെ അഭിപ്രായം സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സബൈര്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലിനും നിയമത്തില്‍ കൃത്യമായ നിര്‍ദേശമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
2000 ഒക്ടോബര്‍ 17 നാണ് ഐടി ആക്ട് 2000 എന്ന പേരില്‍ സൈബര്‍ നിയമമുണ്ടാകുന്നത്. 2009 ഒക്ടോബര്‍ 27 ന് ഇത് ഭേദഗതി ചെയ്തു. ഭരണ പ്രക്രിയയില്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡിജിറ്റല്‍ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ഇ-ഒപ്പുകള്‍ തുടങ്ങി സൈബര്കുറ്റകൃത്യങ്ങള്ക്കുള്ള ശിക്ഷാ നടപടികള്‍ വരെ ഈ നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കാലോചിത മാറ്റങ്ങള്‍ വരുത്തണമെന്ന നീണ്ടകാലത്തെ ആവശ്യപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ സമഗ്രമായ നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: