ന്യൂദല്‍ഹി: തങ്ങള്‍ ഇന്ത്യയില്‍ നികുതിവെട്ടിയ്ക്കുന്നു എന്ന് പരസ്യമായി കുറ്റസമ്മതം നടത്തിയ ബിബിസിയെ പിന്തുണയ്ക്കുന്നവര്‍ എവിടെപ്പോയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ബിബിസിയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ബിബിസിയെ അനുകൂലിച്ച് രംഗത്തെത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.
ബിബിസിയെ ഇന്ത്യയില്‍ പിന്തുണച്ചവര്‍ ഇന്ത്യയെ വിദേശ മണ്ണില്‍ അപമാനിക്കുക എന്ന അജണ്ട കൊണ്ടുനടക്കുന്നവരാണെന്നും അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ യുഎസിലും യുകെയിലും ഇന്ത്യയ്ക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ മനസ്സില്‍ കണ്ടായിരുന്നു അനുരാഗ് താക്കൂറിന്റെ ഈ ആരോപണം.
ബിബിസിയുടെ മുംബൈ, ദല്‍ഹി ഓഫീസുകളിലായിരുന്നു ഇന്‍കംടാക്സ് വകുപ്പ് ഒരു ദിവസത്തെ പരിശോധന നടത്തിയത്. അന്ന് ബിബിസിയിലെ ആറ് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ബിബിസി നികുതി വെട്ടിയ്ക്കുകയാണെന്ന് നേരത്തെയും അനുരാഗ് താക്കൂര്‍ ആരോപിച്ചിരുന്നു. പക്ഷെ ആ ആരോപണം ഇപ്പോള്‍ ബിബിസി തുറന്നുസമ്മതിച്ചതോടെ അനുരാഗ് താക്കൂറിന്റെ പഴയ പ്രസ്താവന വൈറലായി ഓടുകയാണ്.
നികുതി നല്‍കാമെന്ന ബിബിസിയുടെ വെളിപ്പെടുത്തലിന് അര്‍ത്ഥം ബിബിസിയ്ക്ക് ചില നികുതി ബാധ്യതകള്‍ ഉണ്ടെന്നാണ്. ബിബിസി നികുതി അടയ്ക്കുന്ന മുറയ്ക്ക് ബിബിസിയുടെ നികുതിയുടെ തോത് എത്രയെന്ന് നിശ്ചയിക്കാനാകുമെന്നും ഇന്‍കം ടാക്സ് ഡിപ്പാര്‍ട് മെന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: