ന്യൂദല്‍ഹി : ഓപ്പറേഷന് കാവേരിയുടെ ഭാഗമായി ഇതുവരെ 3800 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഓപ്പറേഷന് കാവേരിയുടെ കീഴില്‍ സുഡാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
47 യാത്രക്കാരെ കൂടി ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ രാജ്യത്തെത്തിച്ചതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ സുഡാനുമായി ബന്ധപ്പെട്ട ട്വീറ്റില്‍ പറഞ്ഞു.ഇതോടെ 3862 പേരെ ഓപ്പറേഷന് കാവേരിയിലൂടെ സുഡാനില്‍ നിന്ന് എത്തിച്ചതായി അദ്ദേഹം പറഞ്ഞു.
17 ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളിലൂടെയും അഞ്ച് ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ വഴിയും ആളുകളെ പോര്‍ട്ട് സുഡാനില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലൂടെ 86 പൗരന്മാരെ ഒഴിപ്പിച്ചതായി ഡോ ജയശങ്കര്‍ പറഞ്ഞു. ഈജിപ്ത്, ചാഡ്, ഫ്രാന്‍സ്, ദക്ഷിണ സുഡാന്, യുഎഇ, യുകെ, യുഎസ്എ, യുഎന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയെയും ജയശങ്കര്‍ എടുത്തുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: