×
login
അതിശക്തമായ മഴയിൽ ജൂവലറിക്കുള്ളിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തി; അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ടത് രണ്ടര കോടിയുടെ സ്വർണം

ജുവല്ലറിയിലുണ്ടായിരുന്ന 80 ശതമാനം ആഭരണങ്ങളും ഫർണിച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി മഴവെള്ളം കുത്തിയൊലിച്ചതിനാൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാതെ വന്നത് വൻ നാശനഷ്ടത്തിന് ഇടയാക്കി.

ബംഗളൂരു: ഞായറാഴ്ച പെയ്ത അതിശക്തമായ മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജുവല്ലറിയിൽ നിന്ന് രണ്ടര കോടിയുടെ സ്വർണം ഒലിച്ചുപോയതായി പരാതി. ഒന്നാം വാ‌ർഷികാഘോഷത്തിന്റെ ഭാഗമായി ജുവല്ലറിയിൽ വൻ തോതിൽ സ്വർണം ശേഖരിച്ചിരുന്നു. ഇതുൾപ്പെടെയാണ് നഷ്ടമായത്.

ജുവല്ലറിയിലുണ്ടായിരുന്ന 80 ശതമാനം ആഭരണങ്ങളും ഫർണിച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി മഴവെള്ളം കുത്തിയൊലിച്ചതിനാൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാതെ വന്നത് വൻ നാശനഷ്ടത്തിന് ഇടയാക്കി. ഞൊടിയിടയിൽ കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി.  

കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തി വച്ചിരുന്ന ആഭരണങ്ങളും ഒഴുക്കിക്കൊണ്ടുപോയി. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും നഷ്ടപ്പെട്ടു. അടുത്തിടെ സ്ഥലത്തെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. ഇതിന്റെ നിർമാണത്തിലുണ്ടായ അശാസ്ത്രീയതയാണ് ഇത്രയും വലിയ നാശനഷ്ടത്തിന് കാരണമായതെന്നും ജുവല്ലറി ഉടമ കുറ്റപ്പെടുത്തി. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.