×
login
അനുമതിയില്ലാതെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു; എന്‍എസ്‌യു നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദല്‍ഹി സര്‍വ്വകലാശാല

ജനുവരി 27-ന് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ സര്‍വ്വകലാശാല പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ന്യൂദല്‍ഹി  : അനുമതിയില്ലാതെ ദല്‍ഹി സര്‍വ്വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്. എന്‍എസ്‌യു നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ ഇരുവര്‍ക്കും സര്‍വകാലാശാല, കോളേജ്, ഡിപ്പാര്‍മെന്റല്‍ പരീക്ഷകളൊന്നും എഴുതാന്‍ സാധിക്കില്ല.  

ജനുവരി 27-ന് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ സര്‍വ്വകലാശാല പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് മറ്റ് ആറ് പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.  


ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപനം നടത്തിയ വേളയില്‍ തന്നെ സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ വാക്ക് ധിക്കരിച്ച് എന്‍എസ്യു, ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, ഭീം ആര്‍മി തുടങ്ങിയ സംഘടനകളാണ് സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.  

 

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.