×
login
ഭക്ഷ്യ സംസ്‌കരണ രംഗത്ത് കര്‍ഷകരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍

തിരുവനന്തപുരത്ത് പാപ്പനംകോട്ടെ സിഎസ്‌ഐആര്‍ എന്‍ഐഐ എസ് ടി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. എന്‍ഐഐഎസ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സഹമന്ത്രി വിലയിരുത്തി. വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവതരണവും അദ്ദേഹം വീക്ഷിച്ചു.

തിരുവനന്തപുരം: രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖല ആധുനികവത്കരിക്കുന്നതിനൊപ്പം കര്‍ഷകരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ ജല്‍ ശക്തി സഹ മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ പറഞ്ഞു. തിരുവനന്തപുരത്ത് പാപ്പനംകോട്ടെ സിഎസ്‌ഐആര്‍ എന്‍ഐഐ എസ് ടി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. എന്‍ഐഐഎസ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സഹമന്ത്രി വിലയിരുത്തി. വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവതരണവും അദ്ദേഹം വീക്ഷിച്ചു.

എന്‍ഐഐഎസ്ടി വളപ്പില്‍ പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ വൃക്ഷതൈ നട്ടു. എന്‍ഐഐഎസ്ടിയിലെ വിവിധ ലാബുകളും അദ്ദേഹം സന്ദര്‍ശിച്ചു. എന്‍ ഐഐഎസ് ടിയില്‍ വികസിപ്പിച്ച  പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രഹഌദ് സിംഗ് പട്ടേലിനെ വിവരിച്ചു  കൊടുത്തു. കേന്ദ്ര സഹമന്ത്രി പിന്നീട് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ചു സുഖ വിവരമാരാഞ്ഞു.

    comment

    LATEST NEWS


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.