ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടല്ല നടപടി. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും, വര്‍ഗ്ഗീയ കലഹങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് ഈ നടപടിയെന്നും അധികൃതര്‍
ലഖ്നൗ : അനധികൃതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന മതകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയുമായി യുപി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അമിതശബ്ദത്തില് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്നത് തടയുന്നതിനായാണ് ഇത്. കൂടാതെ വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് വഴിവെയ്ക്കുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ നടപടി.
അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഉച്ചഭാഷിണികള്‍ നീക്കുന്നതിനായി മത കേന്ദ്രങ്ങളിലെ അധികൃതരുമായി സംസാരിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ യുപി സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുവദനീയമായതില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനാണ് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. തര്‍ക്കങ്ങളൊന്നും ഇല്ലാത്ത വിധത്തില്‍ ഇക്കാര്യം പരിഹരിക്കാനുമാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഉച്ചഭാഷിണികളുടെ ഉപയോഗം മറ്റുള്ളവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഏപ്രില്‍ 30-നകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടല്ല നടപടി. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും, വര്‍ഗ്ഗീയ കലഹങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് ഈ നടപടിയെന്നും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്തെ 128 ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു. 17,000 ത്തോളം ഉച്ചഭാഷികളിലെ ശബ്ദം സ്വമേധയാ കുറച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഇനിയും തുടരുന്ന ഉച്ചഭാഷിണികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. രാത്രി 10നും രാവിലെ ആറിനുമിടയില്‍ അമിത ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രയാഗ്രാജ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജില്ലയിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ കളക്ടറോട് ഇതിനു മുമ്പ് ആവശ്യപ്പെട്ടിരുന്നു.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു