എന്‍ജിഒ സംഘടനയായ അമേരിക്കന്‍ ഫെഡറേഷന് ഓഫ് മുസ്ലിംസ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഫ് എം ഐ) ചാരിറ്റബിള്‍ ട്രസ്റ്റിന് വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കി. അനധികൃത കൂട്ട മതപരിവര്‍ത്തനം, സിഎഎ വിരുദ്ധപ്രക്ഷോഭത്തിന് ഫണ്ട് നല്കല് എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ന്യൂദല്‍ഹി: എന്‍ജിഒ സംഘടനയായ അമേരിക്കന്‍ ഫെഡറേഷന് ഓഫ് മുസ്ലിംസ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഫ് എം ഐ) ചാരിറ്റബിള്‍ ട്രസ്റ്റിന് വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കി. അനധികൃത കൂട്ട മതപരിവര്‍ത്തനം, സിഎഎ വിരുദ്ധപ്രക്ഷോഭത്തിന് ഫണ്ട് നല്കല് എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ജിഒ സംഘടനയായ എ എഫ് എം ഐയ്ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള എഫ് സിആര്‍എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്.
യുകെയിലെ അല്‍-ഫല ട്രസ്റ്റില്‍ നിന്നും 19 കോടിയോളം രൂപ ഈ എന്‍ജിഒയ്ക്ക് ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അനധികൃത ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംഘടന ഫണ്ട് ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യമായി ഈ സംഘടനയ്ക്കെതിരെ കൂട്ട മതപരിവര്‍ത്തനം നടത്തുന്നതായുള്ള പരാതി ഉയര്‍ന്നത് 2021 ജൂലായിലാണ്.
ഈ എന്‍ജിഒയുടെ ഗുണഭോക്താക്കളായ അബ്ദുള്ള ഫെഫ്ഡവാല, മുസ്തഫ താനാവാല എന്നിവര്‍ക്ക് വഡോദര പൊലീസ് നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ രണ്ടുപേരും എഎഫ് എം ഐ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായ സലാഹുദ്ദീന് ഷെയ്ഖിന് 2016നും 2021നും ഇടയില്‍ ഹവാല പണം അയച്ചിരുന്നു.
2021 ജൂലായില്‍ വഡോദര പൊലീസീന്റെ പ്രത്യേക അന്വേഷണ സംഘം വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഈ ട്രസ്റ്റിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഷെയ്ഖിനെതിരെ അനധികൃത പരിവര്‍ത്തനം നടത്തിയതിന് കേസെടുത്തിരുന്നു. യുകെയിലെ അല്‍ ഫല ട്രസ്റ്റില്‍ നിന്നും ലഭിച്ച 19 കോടി രൂപയുടെ വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചതായും കണ്ടെത്തി.
അല്‍ ഫല ട്രസ്റ്റിന്റെ ഫെഫ്ദവാലയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. ഇയാല്‍ ദുബായ് വഴി 60 കോടി രൂപയുടെ ഹവാല പണമിടപാട് നടത്തിയ കേസില്‍ സഹകുറ്റവാളിയാണ്. ദുബായില്‍ നിന്നുള്ള മറ്റൊരു കുറ്റവാളിയായ താനാവാലയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവര്‍ രണ്ടു പേരും ഹാജരായില്ല. പിന്നീടാണ് പൊലീസ് ഈ രണ്ടു പേര്‍ക്കുമെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി വഡോദര പൊലീസ് കമ്മീഷണര്‍ ഡി.എസ്. ചൗഹാന് അറിയിച്ചു. 'സവിശേഷമായ സാമൂഹ്യപ്രവര്ത്തനങ്ങള്ക്കോ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി എത്തുന്ന പണം ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്. മതപരിവര്‍ത്തനം, പള്ളി പണിയല്‍, കശ്മീരില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തികള്‍ക്ക് ഫണ്ട് നല്കല്... തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഇതാണ് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം ഈ ട്രസ്റ്റിന്റെ എഫ്സിആര്‍എ രജിസ്ട്രേഷന് റദ്ദാക്കാന്‍ കാരണമായത്,'- ഡി.എസ്. ചൗഹാന് പറയുന്നു. 2021 നവമ്പര്‍ 24ന് 1860 പേജുള്ള കുറ്റപത്രവും തയ്യാറാക്കി. ഫെഫ്ഡവാലയും താനവാലയും കേസില്‍ കുറ്റവാളികളാണ്.
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
സനാതനധര്‍മ്മം ഭാരത സംസ്കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര് നേടിയെടുത്ത സാംസ്കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍
അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്