മുന്‍ ഭാര്യ വാണി ഗണപതി തന്നെ ദാരിദ്ര്യത്തിന്റെ അടിത്തട്ടില്‍ എത്തിച്ചുവെന്ന കമല്‍ ഹാസന്റെ വെളിപ്പെടുത്തല്‍ ശുദ്ധനുണയെന്ന് വാണി ഗണപതിയുടെ വെളിപ്പെടുത്തല്‍. വാണി ഗണപതിയുടെ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്.
ബെംഗളൂരു: മുന്‍ ഭാര്യ വാണി ഗണപതി തന്നെ ദാരിദ്ര്യത്തിന്റെ അടിത്തട്ടില്‍ എത്തിച്ചുവെന്ന കമല്‍ ഹാസന്റെ വെളിപ്പെടുത്തല്‍ ശുദ്ധനുണയെന്ന് വാണി ഗണപതിയുടെ വെളിപ്പെടുത്തല്‍. വാണി ഗണപതിയുടെ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്.
"ഞങ്ങള്‍ വിവാഹമോചനം നേടിയിട്ട് ഇരുപത്തിയെട്ട് വര്‍ഷമായി. പരസ്പരം ചെളി വാരി എറിയുന്നതില്‍ നിന്നും ഞാന്‍ എപ്പോഴും വിട്ട് നിന്നിരുന്നു. എന്നിട്ടും കമല്‍ ഹാസന് ഒരു ഒഴിയാ ബാധ പോലെ തന്നെ പിന്തുടരുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല'. കമല്‍ ഹാസന് നല്കിയ ജീവനാംശത്തില്‍ നിന്നാണ് ഞാന്‍ സമ്പാദിച്ചതെന്ന് ആളുകള്‍ കരുതുന്നുണ്ട്." - വാണി ഗണപതി പറയുന്നു.
"ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്ന ഫ്ളാറ്റില്‍ വാങ്ങിയ വീട്ടുപകരണങ്ങള്‍ പോലും എനിക്ക് വിട്ട് തരാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. അങ്ങനെയുള്ള ഒരു മനുഷ്യനില്‍ നിന്നും കൂടുതലായി ഞാനെന്താണ് പ്രതീക്ഷിക്കുക?"- എന്ന് വാണി ചോദിക്കുന്നു.
ആദ്യഭാര്യയ്ക്ക് ജീവനാംശം നല്‍കിയതോടെ താന്‍ ദാരിദ്ര്യത്തിലേക്ക് എത്തിയെന്ന കമലിന്റെ ആരോപണത്തെയും വാണി തള്ളിക്കളയുന്നു. "ജീവനാംശം നല്കി കൊണ്ട് സ്വയം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാന്‍ ലോകത്തെ ഏത് കോടതിയാണ് ഒരാളെ അനുവദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ പ്രതികരണം ശരിക്കും എന്നെ ഞെട്ടിച്ചു. സത്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഞാന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോയത് അദ്ദേഹത്തിന്റെ ഈഗോയെ ബാധിച്ചിട്ടുണ്ടാവാം".
പന്ത്രണ്ട് വര്‍ഷം അദ്ദേഹത്തിനൊപ്പം ജീവിച്ചതിനാല്‍ കമലിന്റെ യഥാര്‍ഥ സ്വഭാവമെന്താണെന്ന് താന്‍ മനസിലാക്കിയിരുന്നു.അദ്ദേഹത്തിന് താല്പര്യമില്ലാത്ത ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ പുഞ്ചിരി വ്യാജമായി കാണിക്കാമെന്ന് കമലിന് നല്ലത് പോലെ അറിയാമെന്നും വാണി പറയുന്നു. കമലാഹാസന് ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിന്റെ കാരണം താനല്ലെന്നും വാണി ഗണപതി പറയുന്നു.
വാണിയുമായി നിയമപരമായി വേര്‍പിരിയുന്നതിന് മുന്‍പാണ് കമല്‍ ഹാസന് നടി സരികയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും പിന്നീട് വിവാഹം കഴിച്ചു. രണ്ട് കുട്ടികളുമുണ്ടായി. ശേഷം സരികയുമായി വേര്‍പിരിഞ്ഞിട്ടാണ് കമല്‍ നടി ഗൗതമിയുമായി ലിവിംഗ് റിലേഷന്‍ ആരംഭിച്ചത്. അതും പാതി വഴിയില്‍ അവസാനിച്ചു. ഇപ്പോള്‍ ഏകനായി കഴിയുകയാണ് കമല്ഹാസന്.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു