ഗാസിയാബാദ്: 2006ലെ വാരാണസി സ്ഫോടന പരമ്പര കേസിലെ മുഖ്യപ്രതി മുഹമ്മദ് വാലിയുള്ളക്ക് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഖ്യപ്രതിയായ വാലിയുള്ള കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു.
2006 മാര്‍ച്ച് 7 ന് വൈകിട്ട് സങ്കട് മോചന് ക്ഷേത്രത്തിലും വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 18 പേര് കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ഫൂല്പൂര് നിവാസിയായ വലിയുള്ളയെ സ്ഫോടനം നടന്നതിന് ശേഷം പോലീസ് അറസ്റ്റ് ചെയിതിരുന്നു. വാരണാസിയിലെ അഭിഭാഷകര്‍ വാദിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗാസിയാബാദിലാണ് കേസുകളുടെ വിചാരണ നടന്നത്. വലിയുള്ളയ്ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: