ന്യൂദല്‍ഹി: ആംആദ്മി പിന്തുടരുന്നതാണ് യഥാര്‍ത്ഥ ഹിന്ദുത്വമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. വര്‍ഗീയ കലാപങ്ങളോ, അളുകളെ അധിക്ഷേപിക്കുന്നതോ, ദളിതര്‍ക്കെതിരായ ആക്രമണങ്ങളോ ഒന്നും ഹിന്ദുത്വമല്ല. ഹിന്ദുത്വമെന്നാല്‍ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തുന്നതാണെന്നും അരവിന്ദ് കേരിവാള്‍ പറഞ്ഞു.
തനിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മൃദു ഹിന്ദുത്വം കളിക്കേണ്ടതില്ല. ദീപീവലി ആഘോഷിക്കുന്നതും ഹനുമാന് ചാലീസ ചൊല്ലുന്നതും മൃദുഹിന്ദുത്വ സമീപനമാണെന്ന വിമര്‍ശക വാദങ്ങള്‍ തെറ്റാണ്. രാജ്യത്തെ സാധാരണ ജനങ്ങള്‍ ചെയ്യുന്ന കാര്യം മാത്രമേ താനും ചെയ്യുന്നുള്ളു. ഇതൊക്കെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ചെയ്യുന്നതാണെന്നും കേജരിവാള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിരുന്നു കേജരിവാളിന്റെ പരാമര്‍ശം.
അയോധ്യയിലെ രാമ ക്ഷേത്രം സന്ദര്‍ശിച്ചതും ദല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള തീര്‍ത്ഥ യാത്ര പദ്ധതിയില്‍ അയോധ്യയെ ഉള്‍പ്പെടുത്തിയതും ഹിന്ദുത്വ സമീപനമാണെന്നുള്ള വാദങ്ങള്‍ ശരിയല്ലെന്നും കേജരിവാള്‍ വ്യക്തമാക്കി. തനിക്ക് രാജ്യത്തെ ജനങ്ങളെ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തേണ്ടതുണ്ട്. അങ്ങനെ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തുന്നതാണ് ഹിന്ദുത്വം, ഭിന്നിപ്പിക്കുന്നതല്ലെന്നും കേജരിവാള്‍ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്ത വനര്ഷം ആദ്യം നടക്കാനിരിക്കുന്ന 5 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാല് സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. പഞ്ചാബില്‍ വിജയത്തിലെത്താനും ഗോവയില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായി ഉയരാനുമാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: