രാഹുല്‍ ഗാന്ധിയെ എത്രയും വേഗം വയനാട്ടില്‍ നിന്നും തള്ളിക്കളയാന്‍ കേരളത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതല്ലെങ്കില്‍ വയനാടിന് അമേഠിയുടെ ദുര്‍ഗതി വരുമെന്നും സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു. വയനാട് ഒരിയ്ക്കലും ഇങ്ങിനെ ഒരു ദുര്‍വിധിയിലേക്ക് പോയിക്കൂടെന്നും സ്മൃതി ഇറാനി മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എത്രയും വേഗം വയനാട്ടില്‍ നിന്നും തള്ളിക്കളയാന്‍ കേരളത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതല്ലെങ്കില്‍ വയനാടിന് അമേഠിയുടെ ദുര്‍ഗതി വരുമെന്നും സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു. വയനാട് ഒരിയ്ക്കലും ഇങ്ങിനെ ഒരു ദുര്‍വിധിയിലേക്ക് പോയിക്കൂടെന്നും സ്മൃതി ഇറാനി മുന്നറിയിപ്പ് നല്‍കി.
കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി, ബിഎംഎസ് സംഘടിപ്പിച്ച സംസ്ഥാന തല വനിതാ തൊഴില്‍ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. രാഹുല്‍ഗാന്ധി അമേഠി എംപിയായിരുന്ന കാലത്ത് അവിടെ അടിസ്ഥാന സൗകര്യവികസനവും വികസന സംരംഭങ്ങളും നിശ്ചലമായിരുന്നുവെന്ന്, 2019ല്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പിക്കുക കൂടി ചെയ്ത സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു. രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്നും പറഞ്ഞയച്ചത് താനാണെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും പൊയ്ക്കഴിഞ്ഞപ്പോള്‍ താന്‍ വൈദ്യുതി കണക്ഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചികിത്സാ സേവനങ്ങള്‍, ഭരണസംവിധാനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനപരമായ ആവശ്യങ്ങളെല്ലാം കുറേശ്ശെയായി മെച്ചപ്പെടുത്തിയെന്നും സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു.
"ഉത്തര്‍പ്രദേശില്‍ നിന്നും രാഹുലിനെ വയനാട്ടിലേക്ക് പറഞ്ഞയച്ചത് ഞാനാണ്. രാഹുല്‍ അമേഠിയില്‍ എംപിയായിരുന്നപ്പോള്‍ അവിടുത്തെ 85 ശതമാനം പേര്‍ക്കും വൈദ്യുതി ഇല്ലായിരുന്നു. ജില്ലാ കളക്ടറുടെ ഓഫീസില്ലായിരുന്നു. ഫയര്‍ സ്റ്റേഷനോ മെഡിക്കല്‍ കോളെജോ കേന്ദ്രീയ വിദ്യാലയയോ സൈനിക സ്കൂളോ, ജില്ലാ ആശുപത്രിയോ ഡയാലിസിസ് സെന്‍ററോ, എക്സ് റേ മെഷീനോ ഇല്ലായിരുന്നു. അദ്ദേഹം പോയപ്പോള്‍, മേല്‍പ്പറഞ്ഞ എല്ലാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സാധ്യമാക്കി."- സ്മൃതി ഇറാനി പറഞ്ഞു.
ഗാന്ധി കുടുംബത്തിന്‍റെ കോട്ട തകര്‍ത്ത സ്മൃതി ഇറാനി
2014ല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നിരന്തരപ്രവര്‍ത്തനത്തിലൂടെ 2019ല്‍ സ്മൃതി ഇറാനി വന്‍ഭൂരിപക്ഷത്തില്‍ അമേഠിയില്‍ ജയിച്ചു കയറി. ഇനിയും അമേഠിയില്‍ ഒരു കൈനോക്കാനുള്ള ആത്മധൈര്യമില്ലാതെ, രാഹുല്‍ ഗാന്ധി പിന്നീട് വയനാട് തന്‍റെ കേന്ദ്രമാക്കുകയായിരുന്നു. അതോടെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ കോട്ടയായ അമേഠി ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷിത കോട്ട അല്ലാതായി.
തോല്‍വി മുന്‍പേ മണത്ത രാഹുല്‍ ഗാന്ധി 2019ല്‍ അമേഠിയിലും വയനാട്ടിലും രണ്ടിടത്തായി മത്സരിച്ചു. അതില്‍ അമേഠി കൈവിട്ടപ്പോള്‍ വയനാട്ടില്‍ ജയിച്ചു. മോദിമാരെ അപമാനിച്ച് പ്രസംഗിച്ചതിന്‍റെ പേരില്‍ 2023 മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാന നഷ്ടമായിരിക്കുകയാണ്.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി