ഒരു ഡോളറിന് 80 രൂപ കവിയാതെ പടവെട്ടുകയായിരുന്നു ഇന്ത്യന്‍ രൂപ ഇത്രനാളും. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ രൂപ ഇപ്പോള്‍ ഡോളറിന് 81.48 എന്ന നിലയില്‍ ആയിരിക്കുന്നു. പക്ഷെ ഈ ഇടിവിലും കുലുങ്ങാതെ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും.
ന്യൂദല്‍ഹി: ഒരു ഡോളറിന് 80 രൂപ കവിയാതെ പടവെട്ടുകയായിരുന്നു ഇന്ത്യന്‍ രൂപ ഇത്രനാളും. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ രൂപ ഇപ്പോള്‍ ഡോളറിന് 81.48 എന്ന നിലയില്‍ ആയിരിക്കുന്നു. പക്ഷെ ഈ ഇടിവിലും കുലുങ്ങാതെ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും.
ഇതിന് ഒരു കാരണമുണ്ട്. ലോകരാഷ്ട്രങ്ങളിലെ മറ്റ് കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴും രൂപ തന്നെയാണ ഭേദം. ഉദാഹരണത്തിന് ഡോളറുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ കറന്‍സിയായ യൂറോയ്ക്ക് ഈ വര്‍ഷം 15 ശതമാനമാണ് ഇടിവുണ്ടായത്. ബ്രിട്ടീഷ് പൗണ്ടാകട്ടെ, ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ 19.75 ശതമാനം തകര്‍ച്ച നേരിട്ടു. ചൈനയുടെ യുവാന്‍ എന്ന കറന്‍സി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തോളം മൂല്യശോഷണം നേരിട്ടു. എന്നാല്‍ ഈ പട്ടികയില്‍ ഇപ്പോഴും മികച്ചുനില്‍ക്കുന്നത് ഇന്ത്യന്‍ രൂപ തന്നെ. രൂപയുടെ തകര്‍ച്ച 10 ശതമാനത്തില്‍ താഴെയാണ്- കൃത്യമായി പറഞ്ഞാല്‍ 8.7ശതമാനം. മുന്‍പൊരിക്കല്‍ 2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ രൂപ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ടിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രൂപ നഷ്ടപ്പെട്ട ഇടം തിരിച്ചുപിടിച്ച ചരിത്രവും ഉണ്ട്.
ജപ്പാനിലെ യെന്‍, സ്വിസ് ഫ്രാങ്ക്, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്ങ്, യൂറോ എന്നീ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ പറയുന്നു. അതായത് ഡോളറിന്‍റെ ഈ ശക്തിപ്പെടല്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്മേലുള്ള പലിശ നിരക്ക് കൂട്ടിയതുകൊണ്ട് ഉണ്ടായതാണ്. ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നും രൂപ ഇതിനെ അതിജീവിക്കുമെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. പണപ്പെരുപ്പ് അധികം ബാധിക്കാത്ത ജര്‍മ്മനി പോലും പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു.
അടിസ്ഥാനഘടകങ്ങള്‍ പരിശോധിച്ചാലും രൂപയെച്ചൊല്ലി ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. റിയല്‍ ഇഫക്ട് എക്സ് ചേഞ്ച് റേഞ്ച് (ആര്‍ഇഇആര്‍) പരിശോധിച്ചാല്‍ രൂപ മെച്ചപ്പെട്ടനിലയിലാണ്. ഇന്ത്യയുമായി വ്യാപാരബന്ധമുള്ള 40 രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്ത് തയ്യാറാക്കുന്ന വിനിമയനിരക്കാണ് ആര്‍ഇഇആര്‍. ഓരോ രാജ്യങ്ങളിലെ വിലക്കയറ്റം കൂടി പരിഗണിച്ച് തയ്യാറാക്കുന്നതാണ് ആര്‍ഇഇആര്‍. ഈ വിനിമയനിരക്കില്‍ രൂപയുടെ നിരക്ക് ഇപ്പോള്‍ 104നടുത്താണ്. ഇത് മെച്ചപ്പെട്ട നിലയാണ്.
ആര്‍ഇഇആര്‍ അധികം താഴ്ന്ന് നില്‍ക്കാനും ഉയര്‍ന്നുനില്‍ക്കാനും പാടില്ല. അധികം താഴ്ന്നാല്‍ ഇറക്കുമതി ചെലവ് താങ്ങാനാവാതെ വരും. അധികം ഉയര്‍ന്ന് നിന്നാല്‍ വിദേശനാണ്യനിക്ഷേപം എത്താതാകും. അതിനാല്‍ ആര്‍ഇഇആര്‍ മിതമായ നിലവാരത്തില്‍ നില്‍ക്കാനാണ് റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അമേരിക്ക ഡോളറിന് പലിശനിരക്ക് ഉയര്‍ത്തിയപ്പോള്‍ റിസര്‍വ്വ് ബാങ്കും റിപ്പോനിരക്ക് കൂട്ടിയത് അതുകൊണ്ടാണ്.
സുസ്ഥിരമായ വിനിമയനിരക്ക്, ബാഹ്യസ്വാധീനമില്ലാതെ പലിശ നിര്‍ണ്ണയിക്കാനാവുക, വിദേശമൂലധനം നിര്‍ബാധം പ്രവഹിക്കുക- ഇതെല്ലാം ഏത് രാജ്യത്തെയും കറന്‍സി ആരോഗ്യകരമായി നിലനില്‍ക്കാന്‍ ആവശ്യമായ നിര്‍ണ്ണായക ഘടകങ്ങളാണ്. അതുകൊണ്ട് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് സാധ്യമായ ചില ട്രപ്പീസ് കളിക്ക് തയ്യാറാവുകയാണ്. രൂപയുടെ വില അല്‍പം താഴാന്‍ അനുവദിക്കുക, ഒപ്പം പലിശനിരക്ക് അല്‍പം വര്‍ധിപ്പിക്കുക- ഇതാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് ശ്രമിക്കുന്നത്. ഇതുവഴി ഇന്ത്യയില്‍ നിന്നും വിദേശനിക്ഷേപം തിരിച്ചുപോകാതിരിക്കാനും വിപണികള്‍ തകരാതിരിക്കാനുമാണ് ശ്രമം.
യുഎസ് രൂപ വിനിയമനിരക്ക് 82 എന്ന നിലവാരത്തില്‍ നിന്നും മുകളിലേക്കുയര്‍ന്നാലേ ഇനി റിസര്‍വ്വ് ബാങ്ക് ഇടപെടൂ എന്ന് കൊടാക് സെക്യൂരിറ്റീസ് കറന്‍സ് ഡെറിവേറ്റീവ്സ് ആന്‍റ് ഇന്‍ററസ്റ്റ് റേറ്റ് ഡെറിവേറ്റീവ്സ് വിപിയായ അനിന്ദ്യ ബാനര്‍ജി പറയുന്നു.
മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ
ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി
72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി