കൊല്‍ക്കത്ത: രാജ്യത്ത് ഉടന്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒരു ചുവടും പിന്നോട്ട് വച്ചിട്ടില്ല. പൗരത്വ നിയമം വളരെ വേഗത്തില്‍ രാജ്യത്ത് യാഥാത്ഥ്യമാക്കുമെന്നും അദേഹം പറഞ്ഞു. Â
നേരത്തെ, പൗരത്വ നിയമ ഭേദഗതി ഒരാളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. നിയമം പൂര്‍ണമായും ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ളതാണ്. Â ഭരണഘടനയുടെ ധാര്‍മികത ലംഘിക്കുന്നതുമല്ല; 129 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Â
പൗരത്വം നല്‍കുന്നതിന് കൃത്യമായ നിയമമുണ്ട്. ഈ നിയമത്തില്‍ പറയുന്നതു പ്രകാരം തന്നെയാണ് പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതും. അതിനാല്‍, സര്‍ക്കാരിന് പൗരത്വ നിയമ ഭേദഗതി വഴി കൂടുതല്‍ അധികാരം ലഭിച്ചിട്ടില്ല, ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി. ജോഷി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. Â
അയല്‍രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഭരണഘടനാപരമായി തന്നെ മതേതര രാജ്യമാണ്. ന്യൂനപക്ഷങ്ങളില്‍ പെടുന്ന വലിയൊരു വിഭാഗം ജനങ്ങളും പൗരന്മാരായി ഇവിടെയുണ്ട്. Â ലോകത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അയല്‍രാജ്യങ്ങളിലെ Â ജനസംഖ്യാപരമായ പ്രത്യേകതകളും മതപരമായ Â കാര്യങ്ങളുമടക്കം പല ഘടകങ്ങള്‍ പരിഗണിച്ചാണ് നിയമം കൊണ്ടുവന്നത്. Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: