വെങ്ങരയിലെ ഒതേനന്‍ അയ്യപ്പവളപ്പില്‍ ചിയ്യയ് കുട്ടിയുടെ മകനായി ജനച്ച ദാമോദരന് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടുകാരായ സഹപ്രവര്‍ത്തകരോടൊപ്പം ദേവി സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള കുശലം പറച്ചിലിലാണ് ഈ നിയോഗത്തിന് കാരണമായത്.
വെളിച്ചപ്പാടന്‍ പനച്ചിക്കില്‍ ദാമോദരനെ സമാധിയിരുത്തുന്നു
പഴയങ്ങാടി: ശ്രീ വയലപ്ര അണിയക്കര പൂമാലഭഗവതി ക്ഷേത്രം വെളിച്ചപ്പാടന്‍ വെങ്ങരയിലെ പനച്ചിക്കില്‍ ദാമോദരന്റെ സമാധിച്ചടങ്ങ് ക്ഷേത്ര കൂട്ടായിക്കാരുടെയും വാല്യക്കാരുടെയുമടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ഒരു അശരിരിയുടെ അരുളപ്പാടില്‍ ദേവി നിയോഗം പോലെ വയലപ്ര ശ്രീഅണിയക്കര പൂമാല ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാടായ പനച്ചിക്കില്‍ ദാമോദരന് നാട്ടുകാര്‍ ഭക്ത്യാദരവോടെ രാജകീയ പദവിയില്‍ യാത്രമൊഴി നല്‍കി.
വെങ്ങരയിലെ ഒതേനന്‍ അയ്യപ്പവളപ്പില്‍ ചിയ്യയ് കുട്ടിയുടെ മകനായി ജനച്ച ദാമോദരന് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടുകാരായ സഹപ്രവര്‍ത്തകരോടൊപ്പം ദേവി സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള കുശലം പറച്ചിലിലാണ് ഈ നിയോഗത്തിന് കാരണമായത്. തുടര്‍ന്ന് ദാമോദരന് വീട്ടില്‍ വെച്ച് നിയോഗം പോലെ അരുളപ്പാടുണ്ടാവുകയും പൊടുന്നനെ ക്ഷേത്രത്തിലേക്ക് ദര്‍ശനരൂപേന ഓടിയെത്തുകയും ദേവിയുടെ തീരുവായുധം കൈയ്യേല്‍ക്കുകയും ചെയ്യുകയായിരുന്നു.
ക്ഷേത്രേശന്മാര്‍ ചേര്‍ന്ന് നടത്തിയ പ്രശ്‌ന ചിന്തയില്‍ ഇത് ദേവീനിയോഗമാണ് എന്ന് തിരിച്ചറിയുകയും ദാമോദരനെ ക്ഷേത്ര വെളിച്ചപ്പാടായി അംഗീകരിച്ച് കല്‍പ്പിത അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ 50 വര്‍ഷക്കാലമായി ബാലായ്മ, പൊല, തൊട്ടുകൂടായ്മ ഇല്ലാതെ ക്ഷേത്രത്തിലെ ഉത്സവാടിയന്തരങ്ങള്‍ക്കും ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നാട്ടെഴുന്നള്ളത്തിനും ദേവിയുടെ പ്രതിപുരുഷനായി ആര്യഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ നടത്തിവരികയായിരുന്നു.
കൊച്ചി നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രാസവാതക ചോര്‍ച്ച; എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ ചേര്‍ക്കുന്ന രാസവസ്തുവിന്റെ ഗന്ധം പരന്നതെന്ന് വിശദീകരണം
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്രെയിനിന് നേരെ കല്ലേറില്‍ ബാലികയ്ക്ക് പരിക്കേറ്റു; റെയില്‍വെ പോലീസ് അന്വേഷണമാരംഭിച്ചു, സിസിടിവി ക്യാമറകള്‍ പരിശോധിക്കും
കൂത്തുപറമ്പില്‍ പ്രകോപനമുണ്ടാക്കാന്‍ ഡിവൈഎഫ്ഐ ശ്രമം; പ്രദേശം ആര്‍എസ്എസ് നിരോധിത മേഖലയാക്കി ചുമരെഴുത്ത്
അക്രമവും ഓഫീസ് തീവെപ്പും: തളിപ്പറമ്പില്‍ സിപിഎമ്മും ലീഗും സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നു, ജനം ആശങ്കയില്‍
കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്സൈസും നിസ്സഹായരാകുന്നു
വൈശാഖ മഹോത്സവം: കൊട്ടിയൂര്‍ പെരുമാള്‍ക്ക് രുദ്രാക്ഷ മാല സമര്‍പ്പിച്ച് ഭക്തർ, അത്തം ചതുശ്ശത നിവേദ്യവും വാളാട്ടവും ഇന്ന്
ഉത്സവങ്ങള്‍ പതിവ് രീതിയിലേക്ക്: വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ അനിശ്ചിതത്വത്തില്‍, ഒരു തെയ്യംകെട്ടുത്സവത്തിന് ചെലവ് 40 ലക്ഷം രൂപ