കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ കയറ്റി ജനനായകനാകാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് അധോലോക നായകനായി മാറിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണഘടനാപരമായി ഉന്നത സ്ഥാനത്തുള്ള മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ കളങ്കിതരാണ്. സഭാ നേതാവാണ് മുഖ്യമന്ത്രി. എന്‍ഐഎ അന്വേഷണത്തിന്റെ കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ലൈഫ് മിഷന് അഴിമതിയും ഹവാലയും റിവേഴ് ഹവാലയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടയുള്ള ആരോപണങ്ങള്‍ ഒരു ഭാഗത്തുണ്ട്. പലവ്യഞ്ജനക്കിറ്റില്‍ പോലും അഴിമതി നടന്നിട്ടുണ്ട്. അതിനപ്പുറം ദേശദ്രോഹവുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടം പിടിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. കളങ്കിതനായ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
സ്പീക്കര്‍ക്കെതിരെയും ഗുരുതരമായ അഴിമതി ആരോപണമാണുയര്ന്നിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി അദ്ദേഹത്തിനനുള്ള ആത്മബന്ധം, കരാറുകാരുമായുള്ള ബന്ധത്തില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണം ഇതെല്ലാം സ്പീക്കര്‍ക്കെതിരെ ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. 2016 മുതല്‍ 2018 വരെ സ്പീക്കര്‍ നടത്തിയ വിദേശ പര്യടനം അന്വേഷണ പരിധിയിലാണ്. സ്പീക്കര്‍ സ്ഥാനത്തിരുന്നും ഇതൊക്കെ നടത്താമെന്ന് അദ്ദേഹം. ധാര്‍മ്മികമായി അദ്ദേഹത്തിന് സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല. പ്രതിപക്ഷ നേതാവും അഴിമതിക്കേസില്‍ പ്രതിയായിരിക്കുന്നു. ഇവിടെ ഫലത്തില്‍ ഒരു ഭരണഘടനാ പ്രതിസന്ധിയാണുള്ളത്. അതിനാല്‍ മന്ത്രിസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്.
എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുന്നതോടൊപ്പം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിനോസറുകള്‍ക്ക് വന്നത് പോലുള്ള വംശനാശമാണ് കോണ്‍ഗ്രസ്സിന് വരാന്‍ പോകുന്നത്. ഇന്ത്യയില്‍ മുഴുവന്‍ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ കേരളത്തില്‍ മാത്രം നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ട പോളിങ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാത്രമല്ല രാഷ്ട്രീയ രംഗത്തു നിന്നും മാറി നില്‍ക്കുകയാണ്. എല്‍ഡിഎഫിന്റെ സമ്പൂര്‍ണ്ണപരാജയം നേതൃത്വം തന്നെ തുറന്ന് സമ്മതിക്കുന്നതിന് തുല്ല്യമാണിത്. ഒരു തെരഞ്ഞെടുപ്പില്‍ നിന്ന് മുഖ്യമന്ത്രി പൂര്‍ണ്ണമായും മാറി നില്‍ക്കുന്നത് ആദ്യമാണ്. സേനാനായകനില്ലാത്ത സൈന്യമായി എല്‍ഡിഎഫ് മാറിയിരിക്കുന്നു. ഏതാനും ചാവേറുകള്‍ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസും മീറ്റ് ദി പ്രസ്സില്‍ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കെ. സതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: