ബംഗ്ലാദേശിൽ ദുര്‍ഗ്ഗാപൂജാ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഒരു ഹിന്ദുക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് അംഗമുള്‍പ്പെടെ രണ്ട് ഹിന്ദു യുവാക്കൾ കൂടി കൊല്ലപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ 22 ജില്ലകളില്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിനെ (ബിജിബി) നിയോഗിച്ചു. ദുര്‍ഗ്ഗാപൂഡ ഉല്‍സവങ്ങളോടനുബന്ധിച്ച ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണിത്.
ധാക്ക: ബംഗ്ലാദേശിൽ ദുര്‍ഗ്ഗാപൂജാ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഒരു ഹിന്ദുക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് അംഗമുള്‍പ്പെടെ രണ്ട് ഹിന്ദു യുവാക്കൾ കൂടി കൊല്ലപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ 22 ജില്ലകളില്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിനെ (ബിജിബി) നിയോഗിച്ചു. ദുര്‍ഗ്ഗാപൂഡ ഉല്‍സവങ്ങളോടനുബന്ധിച്ച ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണിത്.
മതമൗലീകവാദികളുടെ ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.
രണ്ട് ദിവസം മുന്‍പ് ഹജിഗഞ്ചിൽ ക്ഷേത്രം ആക്രമിക്കാനെത്തിയ 500ഓളം പേർക്കെതിരെ നടന്ന പോലീസ് വെടിവെയ്പില്‍ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് ബുധനാഴ്ചയാണ് ആക്രമണം തുടങ്ങിയത്. കുമില്ലയില്‍ ദുർഗാപൂജയോടനുബന്ധിച്ച് ദേവിയുടെ കാല്‍മുട്ടുകളില്‍ ഖുറാന്‍ വെച്ചതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മതമൗലികവാദികൾ ആക്രമണത്തിന് ആഹ്വാനമിട്ടത്.
നവ്ഖാലി, ചന്ദ്പൂര്‍, കോക്‌സ് ബസാര്‍, ചത്തോഗ്രാം, ചപൈനവാബ്ഗഞ്ച്, പബ്‌ന, മൗലവിബസാര്‍, കുരിഗ്രാം ഉളഞ്‌പ്പെടെ 12ഓളം ജില്ലകളില്‍ ഹിന്ദു വിരുദ്ധ അക്രമം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ബെഗുംഗഞ്ച് നഗരത്തിന്‍റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ദുർഗാപൂജയുടെ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ഇരുന്നൂറിലധികം പേർ ചേർന്ന് ക്ഷേത്രം ആക്രമിച്ചു.
ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന കുളത്തിന് അടുത്ത് നിന്നും ഒരു ഹിന്ദു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് മേധാവ് ഷാ ഇമ്രാൻ അറിയിച്ചു. ഇതിന് മുമ്പ് വെള്ളിയാഴ്ച ക്ഷേത്ര കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് അംഗത്തെ പ്രതിഷേധിച്ചെത്തിയ അക്രമികൾ അടിച്ച് കൊലപ്പെടുത്തിയതായും ഷാ ഇമ്രാൻ പറഞ്ഞു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ വെറും പത്ത് ശതമാനം മാത്രമാണ് ഇവിടുത്തെ ഹിന്ദുക്കള്‍.
എൺപതോളം ക്ഷേത്രങ്ങൾക്ക് സമീപം സംഘർഷം നടന്നതായാണ് റിപ്പോർട്ട്. ഈയാഴ്ച മാത്രം രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതി ശാന്തമാക്കാന്‍ ഹിന്ദുമത മേലാധ്യക്ഷന്മാരുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചര്‍ച്ച നടത്തുകയും അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. 'കുമില്ലയിലെ സംഭവം (വിവാദ വീഡിയോ) വിശദമായി പരിശോധിക്കും. ആരെയും വെറുതെ വിടില്ല. ഏത് മതത്തില്‍പ്പെട്ടവരാണ് എന്ന് നോക്കില്ല. അവരെ വേട്ടയാടി ശിക്ഷിക്കും,' ഷേഖ് ഹസീന പറഞ്ഞു.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍
അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും
നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു