അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വളര്‍ച്ച മുരടിപ്പ് തോതില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണ്. ഇവിടെ വളര്‍ച്ചാ മുരടിപ്പ് 42.9 ശതമാനമാണ്.
ന്യൂദല്‍ഹി: കേരളത്തില്‍ അഞ്ചുവയസിന് താഴെയുള്ള കുട്ടികളില്‍ 23.4 ശതമാനം കുട്ടികള്‍ക്കും വളര്‍ച്ചാ മുരടിപ്പുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന കാര്യമന്ത്രി സ്മൃതി ഇറാനി. ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വളര്‍ച്ച മുരടിപ്പ് തോതില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണ്. ഇവിടെ വളര്‍ച്ചാ മുരടിപ്പ് 42.9 ശതമാനമാണ്. ഏറ്റവും കുറവ് പോണ്ടിച്ചേരിയാണ്, 20 ശതമാനം. ഇതേ പ്രായക്കാരില്‍ നടത്തിയ പഠനത്തില്‍ ഭാരക്കുറവില്‍ കൂടുതല്‍ ബിഹാറിലാണ്, 41 ശതമാനം. കുറവ് മിസോറാമിലുമാണ്, 12.7 ശതമാനം.
പോഷകാഹാകാരക്കുറവില്‍ 15 വയസ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഝാര്‍ഖണ്ഡ് ആണ് മുന്നില്‍. ഇവിടെ 26.2 ശതമാനം സ്ത്രീകളില്‍ പോഷകാഹാകാരക്കുറവുണ്ട്. ഏറ്റവും കുറവ് ലഡാക്കിലാണ്. ഇവിടെ 4.2 ശതമാനം സ്ത്രീകള്‍ക്കാണ് പോഷകാഹാരകുറവുള്ളത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു