തിരുവനന്തപുരം: നടന് ശരണ്‍ അന്തരിച്ചു. കുറച്ചു നാളുകളായി അസുഖ ബാധിതനായിരുന്നു. മോഹന്‍ലാല്‍-പ്രിയദര്ശന് കോമ്പിനേഷനിലെ ഏറ്റവും പ്രശസ്തമായ ‘ചിത്രം ‘എന്ന സിനിമയില്‍ ലാലേട്ടന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാന്‍ നിന്ന തടിയനായ കഥാപാത്രമായി ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടനായിരുന്നു.
അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടേ, പോകൂ…” സായിപ്പിനെ പറ്റിക്കാന്‍ നിന്ന ശരണിന്റെ ഈ ഡയലോഗ് അക്കാലത്തെ ഏറെ പ്രശസ്തമായിരുന്നു. അന്തരിച്ച പഴയകാലസിനിമാ താരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന രാജകുമാരിയാണ് അമ്മ.
ശരണിന് അനുസ്മരിച്ച് നടന് മനോജ് കെ.ജയന് ഫേസ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റ്-
ശരണ്‍, അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ അറിയുന്ന വ്യക്തി, സുഹൃത്ത്. ‘കുമിളകള്‍’ സീരിയലില്‍ 1989-ല്‍ അഭിനയിക്കുമ്പോള്‍ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയില്‍ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളില്‍ വന്ന ആള് എന്നതും .. മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓര്‍മ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.. പ്രണാമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: