×
login
നടിയെ ആക്രമിച്ച കേസ്: വിചാരണ ഈ മാസം 10ന് പുനരാരംഭിക്കും, 36 സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും, മഞ്ജുവാര്യരെ വിസ്തരിക്കാന്‍ അപേക്ഷ സമര്‍പ്പിക്കും

ഇപ്പോള്‍ നടി മഞ്ജു വാര്യരെ വിസ്തരിക്കില്ല. മഞ്ജുവിനേയും മറ്റ് പ്രതിയായ ജിന്‍സണ്‍ തുടങ്ങിയവരെ മുമ്പ് വിസ്തരിച്ചിട്ടുള്ളതിനാലാണ് ഇത്.

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മസം 10ന് പുനരാരംഭിക്കും. ഇതിനായി വിസ്തരിക്കേണ്ടുന്ന 36 സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാനാണ് തീരുമാനം. ഇപ്പോള്‍ വിസ്താരം നടത്തേണ്ടുന്ന 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിക്കഴിഞ്ഞു.  

എന്നാല്‍ ഇപ്പോള്‍ നടി മഞ്ജു വാര്യരെ വിസ്തരിക്കില്ല. മഞ്ജുവിനേയും മറ്റ് പ്രതിയായ ജിന്‍സണ്‍ തുടങ്ങിയവരെ മുമ്പ് വിസ്തരിച്ചിട്ടുള്ളതിനാലാണ് ഇത്. ഇവരെ ഇനിയും വിസ്തരിക്കണമെങ്കില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. വീണ്ടും വിസ്തരിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. 


അതിനിടെ കേസിലെ അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ തെളിവ് നശിപ്പിച്ചെന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു.  

 

    comment

    LATEST NEWS


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.