തിരുവനന്തപുരം: എംജി യൂണിവേഴ്സിറ്റിയില്‍ വനിതാ പ്രവര്‍ത്തകയ്ക്ക് നേരേ എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ് സംസ്ഥാന നേതൃത്വം. എസ്എഫ്ഐ കിണിറ്റില്‍ അകപ്പെട്ട തവളയാണ്. അവര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് പാഠം പഠിച്ചില്ലെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബു വിമര്‍ശിച്ചു.
കൊടിയില്‍ എഴുതിപിടിപ്പിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം നേതാക്കള്‍ അണികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും അരുണ്‍ ബാബു പരിഹസിച്ചു. പെണ്‍കുട്ടിയെ ഉള്‍പ്പടെ എംജി കോളജില്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ നേതൃത്വം കൊടുത്തത് വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫ് അംഗം കെ.എം .അരുണാണ്. ഇയാളെ പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിരുന്നു. . അക്രമത്തിനിരയായ വനിത നേതാവ് കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം.ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ശാരീരികമായി മര്‍ദിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്കിയ പരാതിയില്‍ പറയുന്നു. എസ്എഫ്ഐ പ്രവര്‍ത്തകയെ അക്രമിച്ചു എന്നപരാതിയിന്മേല് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
യാതൊരു പ്രകോപനവും കൂടാതെയാണ് എസ്എഫ്ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ഇവര്‍ പറയുന്നു. എസ്എഫ്ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന് അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ് പരാതി. എ.ഐ.എസ്.എഫ് പ്രവര്ത്തകന് സഹദിനെ എസ്.എഫ്.ഐക്കാര്‍ ആക്രമിക്കുന്നതുകണ്ട് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്നും ബലം പ്രയോഗിച്ച് ശരീരത്തില്‍നിന്നുള്ള പിടിത്തം വിടുവിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് ആര്‍ഷോ, ജില്ല സെക്രട്ടറി സി.എ. അമല്‍, പ്രജിത്ത് കെ. ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് കെ എം അരുണ്‍, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: