തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമ വീണ്ടും സമരത്തിലേക്ക്. ശിശുക്ഷേമ സമിതിക്കു മുന്നിലാണ് സമരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍. സുനന്ദയെയും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാവിലെ 10 മണിക്കാണ് സമരം തുടങ്ങിയത്. ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ രാപകല്‍ സമരം നടത്തുമെന്ന് അനുപമ പറഞ്ഞു.
താനറിയാതെ തന്റെ കുഞ്ഞിനെ ദത്തുനല്‍കിയത് സിഡബ്ല്യുസി ചെയര്‍പേഴ്സണും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമാണ്. കുട്ടിയെ അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. നല്ല രീതിയില്‍ അന്വേഷണം നടക്കുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നോട് പറഞ്ഞത്.
എന്നാല്‍ അന്വേഷണം തുടങ്ങും മുമ്പ് ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റേയും സിഡബ്ല്യൂസി ചെയര്‍പേഴ്സന്റേയും ഭാഗത്ത് തെറ്റില്ല എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ആ സാഹചര്യത്തില്‍ അന്വേഷണത്തില്‍ എങ്ങനെ വിശ്വസിക്കുമെന്നും അനുപമ ചോദിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: