തിരുവനന്തപുരം: അരുണ്‍കുമാര്‍ അധ്യാപന ജോലി അവസാനിപ്പിച്ച് വീണ്ടും മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനാകുന്നു. 16 വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലില്‍ ചേരുകയാണ്.
ജൂണ്‍ ആറ് മുതൽ എം.വി നികേഷ് കുമാറിനൊപ്പം റിപ്പോർട്ടർ ചാനലിന്റെ നേതൃത്വ നിരയിലുണ്ടാകുമെന്നു അരുണ്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. കാര്യവട്ടം കാമ്പസിലാണ് ഒടുവില്‍ ജോലി ചെയ്തിരുന്നത്.
ശ്രീകണ്ഠന് നായര്‍ക്കൊപ്പം 24 ചാനലില്‍ ജോലി ചെയ്യുമ്പോള്‍ ഒട്ടേറെ വിവാദങ്ങളില്‍ പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ സംസ്ഥാന യുവജനോത്സവത്തില്‍ വര്‍ഷങ്ങളായി സദ്യ പാചകം ചെയ്യുന്ന പഴയിടം നമ്പൂതിരിക്കെതിരെ അരുണ്‍കുമാര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. യുവജനോത്സവത്തില്‍ നോണ്‍വെജും വേണമെന്നായിരുന്നു അരുണിന്റെ പ്രസ്താവന. ശബരിമല വിവാദകാലത്തും സ്ത്രീകളെ ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന് വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: