മലപ്പുറം: ഇന്ത്യന്‍ സൈന്യത്തില്‍ ചേരരുതെന്ന് താന്‍ മദ്രസയില്‍ നിന്നും പഠിച്ചെന്ന് ഇസ്ലാംമതം ഉപേക്ഷിച്ച മതപണ്ഡിതന് അസ്കര്‍ അലി. അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്ലാമിക മതപഠന ശാലകളിലുടെ കിട്ടുന്നത്. ആരും തന്നെ ഇന്ത്യന്‍ ആര്‍മിയില്‍ ചേരരുതെന്ന് തന്നെ മദ്രസയില്‍ നിന്നും പഠിപ്പിച്ചു. ഈ പഠന സംവിധാനം അവസാനിപ്പിക്കണമെന്നും അസ്കര്‍ പറഞ്ഞു. ഒരു സെമിനാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദേഹത്തിന്റെ വെളിപ്പെടുത്തല്‍. ÂÂ
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായാല്‍ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളെ വെടിവെച്ചുകൊല്ലേണ്ടിവരും. അവരെല്ലാം സത്യവിശ്വാസികളാണ്. കശ്മീരികള്‍ക്ക് വേണ്ടി മറുപടി ചോദിക്കുന്നത് അവരാണെന്നും അതിനാല്‍ അവരെ കൊല്ലാന്‍ പാടില്ലായെന്നും മദ്രസകളില്‍ പഠിപ്പിക്കും. ഷഹാദത്ത് കലിമ ചൊല്ലിയ അവര്‍ മുസ്ലീങ്ങള്‍ ആണെന്നും മതപാഠശാലകളില്‍ പഠിപ്പിക്കുമെന്നും അസ്ക്കര്‍ വെളിപ്പെടുത്തി. Â
ഏതെങ്കിലും ഒരു തീവ്രസംഘടനയെ നിരോധിക്കുന്നതുകൊണ്ട് അവസാനിക്കാന്‍ പോകുന്നതല്ല ഇതൊന്നും. ഈ എജുക്കേഷന്‍ സിസ്റ്റം തന്നെയാണ് നാം അവസാനിപ്പിക്കേണ്ടത്. ഇസ്ലാമാണ് യഥാര്‍ത്ഥ ഫാസിസമെന്നും അസ്കര്‍ പ്രസംഗത്തില്‍ പറഞ്ഞു. 99.9 ശതമാനം മുസ്ലീങ്ങളും ഇസ്ലാമിന്റെ ഇരകള്‍ മാത്രമാണ്. സത്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല, കാരണം ഇത് ജന്മാനാ അയാള്‍ക്ക് ലഭിക്കുന്നതാണെന്നും അസ്കര്‍ അഭിപ്രായപ്പെട്ടു. Â
12 വര്‍ഷം നീണ്ട മതപഠനത്തിന് ശേഷമാണ് അസ്കര്‍ അലിക്ക് ‘ഹുദവി’ എന്ന മതപണ്ഡിത പദവി ലഭിച്ചത്. എന്നാല്‍ ഇസ്ലാം മതത്തില്‍ നിരവധി തെറ്റുകള്‍ ഉണ്ടെന്നും അതിനാല്‍ താന്‍ മതം ഉപേക്ഷിക്കുകയാണെന്നും അസ്കര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. എസന്‍സ് എന്ന യുക്തിവാദി സംഘടന സംഘടിപ്പിച്ച ‘ലിബറോ 22’ എന്നപരിപാടിയില്‍ പ്രസംഗിക്കാന്‍ വേദി ആവശ്യപ്പെടുകയും ചെയ്തു. അസ്കര്‍ മതത്തിനെതിരെ സംസാരിക്കുന്നു എന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ പരിപാടി സ്ഥലത്തെത്തുകയും അസ്കറിനെ ആക്രമിക്കുകയും ചെയ്തു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: