ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായാല്‍ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളെ വെടിവെച്ചുകൊല്ലേണ്ടിവരും.
മലപ്പുറം: ഇന്ത്യന്‍ സൈന്യത്തില്‍ ചേരരുതെന്ന് താന്‍ മദ്രസയില്‍ നിന്നും പഠിച്ചെന്ന് ഇസ്ലാംമതം ഉപേക്ഷിച്ച മതപണ്ഡിതന് അസ്കര്‍ അലി. അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്ലാമിക മതപഠന ശാലകളിലുടെ കിട്ടുന്നത്. ആരും തന്നെ ഇന്ത്യന്‍ ആര്‍മിയില്‍ ചേരരുതെന്ന് തന്നെ മദ്രസയില്‍ നിന്നും പഠിപ്പിച്ചു. ഈ പഠന സംവിധാനം അവസാനിപ്പിക്കണമെന്നും അസ്കര്‍ പറഞ്ഞു. ഒരു സെമിനാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായാല്‍ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളെ വെടിവെച്ചുകൊല്ലേണ്ടിവരും. അവരെല്ലാം സത്യവിശ്വാസികളാണ്. കശ്മീരികള്‍ക്ക് വേണ്ടി മറുപടി ചോദിക്കുന്നത് അവരാണെന്നും അതിനാല്‍ അവരെ കൊല്ലാന്‍ പാടില്ലായെന്നും മദ്രസകളില്‍ പഠിപ്പിക്കും. ഷഹാദത്ത് കലിമ ചൊല്ലിയ അവര്‍ മുസ്ലീങ്ങള്‍ ആണെന്നും മതപാഠശാലകളില്‍ പഠിപ്പിക്കുമെന്നും അസ്ക്കര്‍ വെളിപ്പെടുത്തി.
ഏതെങ്കിലും ഒരു തീവ്രസംഘടനയെ നിരോധിക്കുന്നതുകൊണ്ട് അവസാനിക്കാന്‍ പോകുന്നതല്ല ഇതൊന്നും. ഈ എജുക്കേഷന്‍ സിസ്റ്റം തന്നെയാണ് നാം അവസാനിപ്പിക്കേണ്ടത്. ഇസ്ലാമാണ് യഥാര്‍ത്ഥ ഫാസിസമെന്നും അസ്കര്‍ പ്രസംഗത്തില്‍ പറഞ്ഞു. 99.9 ശതമാനം മുസ്ലീങ്ങളും ഇസ്ലാമിന്റെ ഇരകള്‍ മാത്രമാണ്. സത്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല, കാരണം ഇത് ജന്മാനാ അയാള്‍ക്ക് ലഭിക്കുന്നതാണെന്നും അസ്കര്‍ അഭിപ്രായപ്പെട്ടു.
12 വര്‍ഷം നീണ്ട മതപഠനത്തിന് ശേഷമാണ് അസ്കര്‍ അലിക്ക് 'ഹുദവി' എന്ന മതപണ്ഡിത പദവി ലഭിച്ചത്. എന്നാല്‍ ഇസ്ലാം മതത്തില്‍ നിരവധി തെറ്റുകള്‍ ഉണ്ടെന്നും അതിനാല്‍ താന്‍ മതം ഉപേക്ഷിക്കുകയാണെന്നും അസ്കര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. എസന്‍സ് എന്ന യുക്തിവാദി സംഘടന സംഘടിപ്പിച്ച 'ലിബറോ 22' എന്നപരിപാടിയില്‍ പ്രസംഗിക്കാന്‍ വേദി ആവശ്യപ്പെടുകയും ചെയ്തു. അസ്കര്‍ മതത്തിനെതിരെ സംസാരിക്കുന്നു എന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ പരിപാടി സ്ഥലത്തെത്തുകയും അസ്കറിനെ ആക്രമിക്കുകയും ചെയ്തു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു