ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിഭാഗം ജീവനക്കാര്‍ നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സദ്യ വിവാദമായി. സദ്യയ്ക്കൊപ്പം ബീഫും കൂടി വിളമ്പിയതാണ് വിവാദമായിരിക്കുന്നത്.
സദ്യവിവാദമായതോടെ ഇതേക്കുറിച്ച് വിശദീകരണവുമായി ഫോറന്‍സിക് വിഭാഗം ഡോക്ടറായ ഡോ. കൃഷ്ണന് ബാലചന്ദ്രന് രംഗത്തെത്തിയതോടെ വിവാദം ഇരട്ടിക്കുകയായിരുന്നു. ബീഫ് വിളമ്പിയതിനെ ന്യായീകരിച്ചുകൊണ്ടുള്ളതാണ് ഡോക്ടറുടെ വിശദമായ ഫേസ് ബുക്ക് കുറിപ്പ്.
ഡോക്ടറുടെ മറുപടിയില്‍ എന്തുകൊണ്ടാണ് ഓണസദ്യയ്ക്ക് ബീഫ് തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുന്നതിങ്ങിനെ:
“ഓണസദ്യയെന്നല്ല എതു നേരത്തെ ഭക്ഷണത്തിലും എന്റെ ഫുഡ് മെനു കംപ്ലീറ്റിലി നോൺവെജാണ്. രാവിലെ ബ്രേക്ഫാസ്റ്റിന് മുട്ടയും, ഉച്ചയ്ക്ക് ഊണിന് മീനും, രാത്രി അത്താഴത്തിന് ഇറച്ചിയും കിട്ടിയില്ലെങ്കില്‍ എനിക്ക് കരച്ചിൽ വരും. സത്യം പറഞ്ഞാൽ ഞാൻ നോൺവെജിറ്റേറിയൻ എന്ന് എന്നെ വിളിക്കില്ല. ഞാനൊരു ഓബ്ലിഗേറ്റ് കാർണിവോറാണ്. കേരളത്തിന്റെ എന്നല്ല ലോകത്തിന്റെ തന്നെ Principal Beef eater ഞാനണ്. ഇത് എന്റെ ഇഷ്ടമാണ്. തിരഞ്ഞെടുപ്പുമാണ്. “
പ്രതികരിക്കാൻ ഇവിടെ എഴുതുക: