തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ പിന് വാതില്‍ നിയമനക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി കോര്‍പ്പറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരേ പോലീസ് ഗ്രനേഡ്പ്രയോഗവും, ലാത്തിച്ചാര്‍ജും നടത്തി.
മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന് സംസാരിച്ചു. സിപിഎമ്മിന് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും ഉള്ളതുപോലെ നിലവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ആരംഭിച്ചിരിക്കുകയാണന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനിടെ ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിലെ മുന്നുറോളംവരുന്ന നിയമനങ്ങള്ക്കായ് പാര്‍ട്ടിക്കാരെ ആവശ്യപ്പെട്ടു കൊണ്ട് മേയര്‍ നല്കിയ കത്ത്, ഇന്നാട്ടിലെ അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതിഷേധത്തിനിടെ കോര്‍പ്പറേഷനിലേക്ക് ചാടിക്കിടന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും, ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. മാര്‍ച്ചിനിടെ ഗുരുതരമായി പരിക്കേറ്റ ഒബിസി മോര്‍ച്ച മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും, ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റുമായ തിരുനെല്ലിയൂര്‍ സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ കോര്‍പ്പറേഷനുള്ളിലേക്ക് പ്രതിഷേധവുമായി ഓടികയറുവാന്‍ ശ്രമിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പൂങ്കുളം സതീഷ്, ജില്ലാ പ്രസിഡന്റ് തൃപ്പലവൂര്‍ വിപിന്‍, ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ് സെക്രട്ടറി സഞ്ജുലാല്‍, മണ്ഡലം പ്രസിഡന്റുമാരായിട്ടുള്ള ഇഞ്ചിവിള മഹേഷ്, മലയിന്‍കീഴ് ബിനു, മഞ്ചവിളാകം ബിനു, പാറശ്ശാല ഉണ്ണി എന്നിവരെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കി, കൂടാതെ മാര്‍ച്ചിനു നേതൃത്വംനല്കിക്കൊണ്ട് ബിജെപി മാര്‍ച്ച ദേശീയ സമിതി അംഗം, ബിന്ദു വല്യശാല, സംസ്ഥാന സെക്രട്ടറി ആര് എസ് മണി, ജില്ലാ ഭാരവാഹികള്‍ ആയിട്ടുള്ള വണ്ടന്നൂര്‍ ഷാജിലാല്‍, നീറമണ്‍കര ജോയ്, വട്ടിയൂര്‍ക്കാവ് ഗിരീഷ്, അമ്പലത്തറ ഗിരീഷ്, മറ്റു ജില്ലാക്കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: