×
login
ബസ് ഡ്രൈവർമാർ പൊലീസായി ചമഞ്ഞു‍; ചീട്ടുകളിസംഘ‍ത്തിന്‍റെ ആറ് ലക്ഷം തട്ടി; ഒടുവില്‍ പിടിയിലായി

പൊലീസുകാരെന്ന വ്യാജേന ചീട്ടുകളി സംഘത്തിൽനിന്ന് ആറുലക്ഷം രൂപ തട്ടി മുങ്ങിയ മൂന്ന് ബസ് ഡ്രൈവർമാര്‍ പിടിയിൽ. ചീട്ടുകളി കഴിഞ്ഞ് വരുകയായിരുന്ന സംഘത്തിന്‍റെ വാഹനം പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിലെത്തിയ പ്രതികൾ തടയുകയും 6 ലക്ഷം കൈക്കലാക്കിയ ശേഷം കാറുമായി കടന്നുകളഞ്ഞു.

തൃശൂർ: പൊലീസുകാരെന്ന വ്യാജേന ചീട്ടുകളി സംഘത്തിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ ബസ് ഡ്രൈവർമാരായ മൂന്നുപേർ പിടിയിൽ. തൃശൂർ പൂങ്കുന്നത്ത് വാടകക്ക് താമസിക്കുന്ന പൊന്നാനി പേരൂർ സ്വദേശി കണ്ടശ്ശാംകടവ് വീട്ടിൽ പ്രദീപ് (42), ചെറുതുരുത്തി ആറ്റൂർ സ്വദേശി ഓട്ടുപുരയ്ക്കൽ വീട്ടിൽ സുബൈർ (38), ആമ്പല്ലൂർ ആലേങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏഴിന് കല്ലൂർ ആലേങ്ങാടായിരുന്നു സംഭവം. ചീട്ടുകളി കഴിഞ്ഞ് വരുകയായിരുന്ന സംഘത്തിന്‍റെ വാഹനം പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിലെത്തിയ പ്രതികൾ തടയുകയും ആറു ലക്ഷം കൈക്കലാക്കിയ ശേഷം സ്റ്റേഷനിൽ വരാൻ നിർദേശിച്ച് കാറുമായി കടന്നുകളയുകയുമായിരുന്നു. സംശയം തോന്നിയ സംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് എസ്ഐയെ കാര്യങ്ങള്‍ ധരിപ്പിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് ഉറപ്പായത്.


പുതുക്കാട് പൊലീസും ചാലക്കുടി ഡിവൈ എസ് പിയുടെ കീഴിലെ പ്രത്യേകാന്വേഷണ സംഘവും നടത്തിയ പരിശോധനയിൽ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം നടത്തിയ കാറിലെത്തിയവരാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തട്ടിയെടുത്ത പണം തൃശൂരിലെത്തി പങ്കുവെച്ച സംഘം ഊട്ടിയിലേക്ക് മുങ്ങിയിരുന്നു. തിരികെ നാട്ടിലെത്തി ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെറുതുരുത്തി ഭാഗത്തു വെച്ച് പ്രദീപിനെയും സുബൈറിനെയും ചെറുതുരുത്തി സ്റ്റേഷനിലെ എഎസ്ഐ സന്തോഷ്, സിപിഒ ജോബിൻ എന്നിവരുടെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടി. ഇവരിൽനിന്ന് ലഭിച്ച സൂചനയെ തുടർന്ന് പിന്നീട് സനീഷിനെയും പിടികൂടി.

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.