ഇതിന്റെ കായില്‍ നിന്നുണ്ടാകുന്ന കറയാണ് മാരക മയക്കുമരുന്നായ കറുപ്പായി ഉപയോഗിക്കുന്നത്. സംഭവത്തില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. ഷിജു പറഞ്ഞു.
മൂന്നാര്‍: മാരക മയക്കുമരുന്നായ കറുപ്പ് ഉത്പാദിപ്പിക്കുന്ന ഒപ്പിയം പോപ്പി ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. ഗുണ്ടുമല എസ്റ്റേറ്റില്‍ സോത്തുപാറ ഡിവിഷനിലെ ഡിസ്പെന്‍സറിക്ക് മുന്പില് നട്ടുവളര്‍ത്തിയ 57 ചെടികളാണ് സംഘം പിടിച്ചെടുത്തത്. മിക്ക ചെടികളും പൂത്ത് കായ് ഉണ്ടായ നിലയിലായിരുന്നു. ഇതിന്റെ കായില്‍ നിന്നുണ്ടാകുന്ന കറയാണ് മാരക മയക്കുമരുന്നായ കറുപ്പായി ഉപയോഗിക്കുന്നത്. സംഭവത്തില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. ഷിജു പറഞ്ഞു.
പിടിച്ചെടുത്ത ചെടികള്‍ ദേവികുളം കോടതിയില്‍ ഹാജരാക്കി. അതേ സമയം ഓപ്പിയം ചെടികള്‍ എക്സൈസ് സംഘം പരിശോധനയ്ക്ക് അയച്ചു. കണ്ടെത്തിയ ചെടികള്‍ തീവ്രവാദികള്‍ അടക്കമുള്ള സംഘടനകള്‍ ഉപയോഗിക്കുന്നതാണ് എന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ചെടികള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണയായി ഇത്തരം ചെടികള്‍ വളര്‍ത്തുന്നത് പതിവാണ്. മൂന്നാറിലും ചിലയിടങ്ങളില്‍ ഇത്തരം പൂക്കള്‍ വളര്‍ത്താറുണ്ട്.
ഇത്തരം ചെടികള്‍ തീവ്രവാദികള്‍ ലഹരിയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഈ ചെടികള്‍ വളര്‍ത്തുന്നവരും വെട്ടിലായിരിക്കുന്നത്. ഈ ചെടിയുടെ കസ കസ എന്ന പേരിലറിയപ്പെടുന്ന വിത്തുകള്‍ രാജ്യത്ത് വ്യാപകമായി പാചകത്തിന് ഉപയോഗിക്കാറുണ്ട്. അംഗീകൃത ലാബുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവൂ എന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍മാരായ സൈജുമോന്‍ ജേക്കബ്, ജയന്. പി. ജോണ്‍, സിഇഒമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ് സി.എം, മനീഷ് മോന് സി.കെ, അനില്‍ കുമാര്‍ കെ.പി. എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ചെടികള്‍ പൂന്തോട്ട പരിപാലനത്തിന്റെ ഭാഗമായി നട്ടതാണെന്നും മറ്റ് ലക്ഷ്യങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തലെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന