ന്യൂദല്‍ഹി : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി വധിച്ച കേസിലെ പ്രതികള്‍ക്ക് അര്‍ഹവും മാതൃകാപരവുമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍ നീതിയുടെ വലിയ വിജയമാണ്. രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള നമ്മുടെ വിശ്വാസം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു നടപടി.
അക്രമാസക്തരായ ജനക്കൂട്ടങ്ങളാല്‍ സമൂഹത്തിലെ ദുര്‍ബ്ബലര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ കയ്യുംകെട്ടി നോക്കിനിന്ന ഭരണകൂട അലംഭാവത്തിന്റെ ഉദാഹരണം കൂടിയാണ് മധു വധക്കേസ് എന്നത് വിസ്മരിക്കാവുന്നതല്ല. മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരേയും ദുര്‍ബലരേയും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് വെളിവാക്കുന്നത് കൂടിയായിരുന്നു മധുവിന്റെ കൊലപാതകമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: