×
login
ബ്രഹ്മപുരം വിഷപ്പുകയില്‍ മുഖ്യമന്ത്രി ഇന്നു വായ തുറക്കും; ചോദ്യങ്ങളില്ല; സഭയില്‍ ചട്ടം 300 അനുസരിച്ച് എഴുതി തയാറാക്കിയ പ്രസ്താവന വായിക്കും

മാലിന്യ പ്ലാന്റ് കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് വരെ ആരോപണവിധേയമായി ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: കൊച്ചിക്കാരുടെ ആരോഗ്യത്തെ പോലും കാര്യമായി ബാധിച്ച ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൗനം വെടിയും. വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും എഴുതി തയാറാക്കിയ പ്രസ്താവന വായിക്കുക. വിഷയത്തില്‍ ഒരു ചോദ്യങ്ങളും മുഖ്യമന്ത്രി സ്വീകരിക്കില്ല. 

12ാം ദിനം തീണയണച്ചപ്പോള്‍ അഗ്‌നിശമന സേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതല്ലാതെ വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കെയാണ് ഇന്ന് പ്രത്യേക പ്രസ്താവന നടത്തുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാകും മുഖ്യമന്ത്രി പ്രധാനമായും വിശദീകരിക്കുക. തീപ്പിടുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിന്യ പ്ലാന്റ് കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് വരെ ആരോപണവിധേയമായി ഉയര്‍ന്നിട്ടുണ്ട്.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.