വരും നാളുകളില്‍ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസനം മുന്നോട്ടുപോവുകയെന്നും അതു മനസിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയ്ക്കുവേണ്ടി പ്രത്യേകമന്ത്രാലയം രൂപീകരിച്ചതെന്നും റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ.
തിരുവനന്തപുരം: വരും നാളുകളില്‍ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസനം മുന്നോട്ടുപോവുകയെന്നും അതു മനസിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയ്ക്കുവേണ്ടി പ്രത്യേകമന്ത്രാലയം രൂപീകരിച്ചതെന്നും റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ. സഹകാര്‍ഭാരതി അനന്തപുരം ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വളര്‍ന്നുവരുന്ന സാമ്പത്തിക സാഹചര്യത്തില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല സേവന കാര്യങ്ങളും ഉത്പാദക സംരംഭങ്ങളും കൈകാര്യം ചെയ്യണമെന്ന് സതീഷ് മറാത്തെ പറഞ്ഞു. കൊവിഡ് കാലത്ത് തകരാതെ നിന്നത് ഭാരതത്തിന്റെ സാമ്പത്തികരംഗം മാത്രമാണ്. ഗ്രാമങ്ങളില്‍ സഹകരണമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തിലധികം പ്രാഥമിക കാര്‍ഷികവികസന സഹകരണസംഘങ്ങള്‍ അടുത്ത കാലത്തായി രൂപീകരിച്ചു. പിന്നീട് അവയെ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റികളായി ഉയര്‍ത്തി. സഹകരണമേഖലയ്ക്ക് ഇന്ത്യയുടെ വികസനത്തില്‍ പ്രത്യേക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്ത് മുമ്പൊന്നുമില്ലാത്ത വിധം നേട്ടം സാമ്പത്തിക രംഗത്തുണ്ടായി. ബ്രിട്ടനെക്കാളും ഉയര്‍ന്ന സമ്പദ്ഘടനയിലേക്ക് നമ്മള്‍ മാറി. ഇന്ത്യയുടെ വികസനമാതൃക തദ്ദേശീയവും ദേശീയതയില്‍ ഊന്നിക്കൊണ്ടുള്ളതുമായിരിക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ എസ്ബിഐ ഡയറക്ടര്‍ ആദികേശവന്‍ പറഞ്ഞു.
സഹകാര്‍ ഭാരതി സംസ്ഥാന അധ്യക്ഷന്‍ പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത് കാര്‍ത്തികേയന്‍, മഹാനഗര്‍ ജില്ല സംഘചാലക് പി. ഗിരീഷ്, സഹകാര്‍ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ.ആര്‍. കണ്ണന്‍, സംസ്ഥാന സെക്രട്ടറി കെ. രാജശേഖരന്‍, ജില്ല സംഘടനാ സെക്രട്ടറി എം. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു