കോഴിക്കോട്: കോണ്‍ഗ്രസ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം വട്ടപ്പൂജ്യമായി.
ആകെ അഞ്ച് സീറ്റുകളില്‍ മത്സരിച്ചെങ്കിലും എല്ലായിടത്തും തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തിമണ്ഡലത്തില്‍ ഒന്നായിരുന്നു കോഴിക്കോട് ജില്ല.
ഗ്രൂപ്പ് തിരിച്ചുള്ള സീറ്റ് വീതം വയ്ക്കലാണ് മുഴുത്തോല്വിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എ, ഐ ഗ്രൂപ്പുകളും കെ.സി. വേണുഗോപാലും ചേര്‍ന്ന് സീറ്റുകള്‍ വീതംവയ്ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതും കൂട്ടത്തോല്വിയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ച അഭിജിതിന് മാത്രമാണ് എല്‍ഡിഎഫ് സിറ്റിംഗ് സീറ്റില്‍ ഒരു ചലനമുണ്ടാക്കാന്‍ സാധിച്ചത്. മറ്റ് നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും അമ്പേ പരാജയപ്പെട്ടു. ബേപ്പൂരില്‍ പി.എം. നിയാസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബാലുശേരിയില്‍ ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വവും പാളി. കൊയിലാണ്ടിയില്‍ മത്സരിച്ച എന്‍. സുബ്രഹ്മണ്യനും നാദാപുരത്ത് മത്സരിച്ച കെ.എം. പ്രവീണും 2016ല്‍ അതാത് മണ്ഡലങ്ങളില്‍ തോറ്റവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: