കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബലില്‍ കരാര്‍ ജോലിക്കായി വിദേശ രാജ്യക്കാര്‍ എത്തുന്നത് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. കപ്പല്‍ശാലയില്‍ വ്യാജ രേഖകള്‍ നല്കി ജോലി ചെയ്തിരുന്ന അഫ്ഗാന് പൗരന് പിടിയിലായതോടെയാണ് ഈ ആശങ്ക ഉയരുന്നത്.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബലില്‍ സംസ്ഥാനത്ത് പല തന്ത്ര പ്രധാന കേന്ദ്രങ്ങളിലും കരാര്‍ തൊഴിലാളികളായി പണിയെടുക്കുന്നത്. ഏറ്റവും കൂടുതല്‍ പേര് നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളാണ്. ബംഗാളികള്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഭീകര സംഘടനയില്‍പ്പെട്ടവരും കൊടും ക്രിമനലുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. തീവ്രവാദ ബന്ധമുണ്ടായിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാരെ എന്‍ഐഎ സംഘം എറണാകുളത്തുനിന്ന് പിടികൂടിയതും അടുത്തിടെയാണ്. വ്യാജ മേല്‍വിലാസത്തില്‍ എത്തുന്ന ഇവരെ തിരിച്ചറിയാന്‍ പ്രത്യേക സംവിധാനം നിലവിലില്ല.
ബംഗ്ലാദേശില്‍നിന്ന് ആസാമിലേക്കും ബംഗാളിലേക്കും അതിര്‍ത്തി കടന്നെത്തുന്നവര്‍ ഏജന്റുമാരെ സമീപിച്ച് ഇന്ത്യയുടെ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും വ്യാജമായി സംഘടിപ്പിച്ചാണ് കരാറുകാര്‍ മുഖേന വിവിധ സംസ്ഥാനങ്ങളിലേക്കു ജോലിക്കെത്തുന്നത്. പല സ്ഥാപനങ്ങളിലും ഇതര സംസ്ഥാന കരാര്‍ ജോലിക്കാരെ എത്തിക്കാന്‍ ഏജന്റുമാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജോലിക്ക് എത്തുന്നവരെക്കുറിച്ച് ഒരു അന്വേഷണവും നടത്താതെയാണ് ഇവരെ തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ പണിയെടുപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: