ആറുമാസത്തിനിടയിലെ തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കാണിത്. ഈ സമയപരിധിക്കുള്ളില്‍ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തിലും ഓരോ മരണം വീതം ഗോവയിലും ഗുജറാത്തിലുമാണ്. 1,18,694 പരിശോധനകള്‍ നടത്തി.
ന്യൂദല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ ഉയരുന്നു. സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 3,095 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം 3,016 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ആറുമാസത്തിനിടയിലെ തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കാണിത്. ഈ സമയപരിധിക്കുള്ളില്‍ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തിലും ഓരോ മരണം വീതം ഗോവയിലും ഗുജറാത്തിലുമാണ്. 1,18,694 പരിശോധനകള്‍ നടത്തി. 1,390 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 4,41,69,711 ആയി വര്‍ധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61%വും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91%വുമാണ്. സജീവ കേസുകള്‍ 0.03%ആണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.78% ആണ്.
കേരളം, ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടുന്നത്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൃത്യമായ ശാരീരിക അകലം പാലിക്കുക, ആശുപത്രികള്‍ ഉള്‍പ്പെടെ രോഗികളുമായി ഇടപഴകാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളില്‍ മാസ്‌ക് ധരിക്കുക. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഉയര്‍ന്ന പനി, കഠിനമായ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ അഞ്ചു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണമെന്നും നിര്‍ദേശത്തിലുണ്ട്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാനും തയാറെടുപ്പ് ഉറപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 10,11 തീയതികളില്‍ എല്ലാ ആശുപത്രികളിലും മോക്ഡ്രില്‍ നടത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു