മന്ത്രി വി. ശിവന്‍കുട്ടി, എംഎല്‍എമാരായ ഐ.ബി. സതീഷ്, കടകംപള്ളി സുരേന്ദ്രന്, ജി. സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയി.
തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതുപരിപാടികള്‍ മാറ്റിവച്ചിട്ടും ജില്ലാസമ്മേളനങ്ങളുമായി സിപിഎം മുന്നോട്ട് പോകുന്നത് വിവാദമാകുന്നു. വിവിധ ജില്ലകളില്‍ പൂര്‍ത്തിയായ സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ഏറെയും തിരുവനന്തപുരം, എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. എന്നിട്ടും കാസര്‍കോട്, തൃശ്ശൂര്‍, ആലപ്പുഴ സമ്മേളനങ്ങള്‍ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. പാര്‍ട്ടി നിലപാടിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
മന്ത്രി വി. ശിവന്‍കുട്ടി, എംഎല്‍എമാരായ ഐ.ബി. സതീഷ്, കടകംപള്ളി സുരേന്ദ്രന്, ജി. സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയി. മുന്‍ മന്ത്രിയും ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിമാരും നല്ലൊരു ശതമാനം റെഡ് വോളണ്ടിയര്‍മാരും അടക്കം രോഗബാധിതരാണ്. തിരുവനന്തപുരത്ത് കൊവിഡ് കുതിച്ചുകയറാന്‍ കാരണം സിപിഎം ജില്ലാ സമ്മേളനമായിരുന്നു. തിരുവനന്തപുരത്തെ 35 കൊവിഡ് ക്ലസ്റ്ററുകളില്‍ ഒന്നായി അറുനൂറിലേറെ പേര് പങ്കെടുത്ത സമ്മേളനം മാറി. ടിപിആര്‍ 30 കടന്ന ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടികളും നടത്തരുതെന്ന ചീഫ് സെക്രട്ടറിയുടെയും കളക്ടറുടെയും ഉത്തരവ് കാറ്റില്‍ പറത്തിയാണ് തിരുവാതിരയും ഗാനമേളയും അടക്കം സംഘടിപ്പിച്ചത്.
കാസര്‍കോട് മടിക്കൈയിലാണ് 21 മുതല്‍ 23 വരെ ജില്ലാ സമ്മേളനം നടക്കുന്നത്. മടികൈ പഞ്ചായത്തില്‍ നിലവില്‍ 30 ശതമാനത്തോളമാണ് ടിപിആര്‍. തൃശ്ശൂരിലും നിലവിലെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലാണ്. ഇതുവരെ 28 ക്ലസ്റ്ററുകളാണ് രൂപപ്പെട്ടിരിക്കുന്നത്. 500ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 175 പേര് മാത്രമാണ് പങ്കെടുക്കുന്നതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം പ്രതിനിധികള്‍ക്ക് പുറമേ 11 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും മറ്റു മേല്‍കമ്മിറ്റികളില്‍ നിന്നുള്ള അംഗങ്ങളും റെഡ് വോളണ്ടിയര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നതോടെ മറ്റൊരു ക്ലസ്റ്ററിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ആലപ്പുഴയിലേയും സ്ഥിതി സമാനമാണ്.
സമ്മേളനങ്ങള്‍ വെര്‍ച്വലിലേക്ക് മാറ്റുകയാണെന്നാണ് സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ വെര്‍ച്വലായി നടത്തുമെന്ന് പറഞ്ഞ കഴിഞ്ഞ ജില്ലാസമ്മേളനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ