×
login
ആര്‍എസ്എസ്‍ പ്രവര്‍ത്തകനെ വിവാഹം ചെയ്ത സിപിഎം വനിതാ നേതാവ് പഞ്ചായത്ത് അംഗപദവി രാജിവെച്ചു; സിപിഎം ഭീഷണി

ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തതോടെ പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച് സിപിഎം വനിതാ നേതാവ്. കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡംഗമായ ശ്രീലക്ഷ്മി കൃഷ്ണയാണ് ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തതോടെ പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ചത്.

കോഴിക്കോട്: ആര്‍എസ്എസ്  പ്രവര്‍ത്തകനെ

 വിവാഹം ചെയ്തതോടെ  പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച് സിപിഎം വനിതാ നേതാവ്. കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡംഗമായ ശ്രീലക്ഷ്മി കൃഷ്ണയാണ് ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തതോടെ ഇതോടെ ശ്രീലക്ഷ്മീ കൃഷ്ണയ്ക്കെതിരെ ഭീഷണികള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവും ശ്രീലക്ഷ്മിയും വിവാഹിതരായത്.  

ശ്രീലക്ഷ്മിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. വൈകാതെ പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരായി. ഇതിന് പിന്നാലെ തിക്കോടി പഞ്ചായത്ത് ഓഫീസിലെത്തി ശ്രീലക്ഷ്മി പഞ്ചായത്തംഗമെന്ന പദവി രാജിവെച്ചത്.  


ശ്രീലക്ഷ്മി രാജിവെച്ചതോടെ ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. 2020ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശ്രീലക്ഷ്മി 562 വോട്ടുകള്‍ക്ക് ജയിച്ചിരുന്നു.  

 

 

    comment

    LATEST NEWS


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.