പൂവാര്‍: വീടുകയറി ആക്രമണം നടത്തി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചതില്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടിയിലേക്ക് കടക്കുമെന്നും വിഴിഞ്ഞം പൊലീസ് നാല് പേര്‍ക്കെതിരെ ് കേസെടുത്തിട്ടും തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുയര്‍ന്നതോടെ യാണ് വിശദീകരണം
വിഴിഞ്ഞം വടുവച്ചാല്‍ സ്വദേശിയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ആരിഫ് ഖാന്റെ ഭാര്യ സീബയെ ആക്രമിച്ച പരാതിയില്‍ സി.പി.എം പ്രവര്ത്തകരരാായ അല്‍ അമീന്, മുബാറക് ഷാ, അല്‍ത്താഫ് ,സെയ്ദലി എന്നിവര്‍ക്കെതിരെയാണ് കേസ്.സീബ തൈയ്ക്കാട് ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.ചൊവ്വാഴ്ച നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഭാഗമായാണ് വീടുകയറിയുളള ആക്രമണം.
മര്‍ദ്ദനമേറ്റ സീബ അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കോണ്‍ഗ്രസുകാരും സി.പി.എമ്മുകാരും തമ്മില്‍ നടന്ന കൂട്ടഅടി ആയതിനാല്‍ യുവതി പരാതി നല്കിയ നാല് പേര്‍ക്കെതിരെ മാത്രമായി പ്രത്യേക കേസ് എടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പൊലീസിന്റെ വാദം. വീട്ടിലെത്തി ആക്രമിച്ച നാല് പേര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്കമായതോടെ പ്രത്യേക എഫ്.ഐ.ആര് ഇടുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ആരെയും കസ്റ്റെഡിയില്‍ എടുത്തിട്ടില്ല.
കുട്ട അടി നടന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇരു വിഭാഗത്തിലെയും കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: