ചികിത്സാ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം രണ്ട് ലക്ഷം രൂപ മാത്രം പിന്‍വലിക്കാമെന്ന് ബാങ്ക് അറിയിച്ചു. പിന്നീട് പ്രതിസന്ധി ചൂണ്ടിക്കാട്ടി ബാങ്കിന് കത്തെഴുതിയപ്പോള്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിക്കുകയായിരുന്നു.
തൃശൂര്‍ : ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടും ചികിത്സയ്ക്കാണെന്ന് അറിയിച്ചിട്ടും പണം നല്‍കാത്തതില്‍ സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഎം പ്രവര്ത്തകന്. താന്‍ മരിച്ചു കഴിഞ്ഞാല്‍ ആരും പാര്‍ട്ടി പതാക പുതപ്പിക്കാന്‍ വീട്ടിലേക്ക് വരേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയിരിക്കുന്നത്. തൃശൂര്‍ മാപ്രാണം സ്വദേശിയായ സിപിഎം പ്രവര്ത്തകന് ജോഷി ആന്റണിയാണ് ബാങ്കിന് കത്തെഴുതിയിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്കില്‍ 82 ലക്ഷം രൂപയാണ് ജോഷി നിക്ഷേപിച്ചിരിക്കുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണിപ്പോള്‍ ജോഷി. ചെവിയില്‍ ഒരു സര്‍ജറിയും കഴിഞ്ഞു. ഇത്രയും തുകയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിട്ടും ചികിത്സിക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണിപ്പോള്‍ അദ്ദേഹം.
ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനായി പലതവണ ജോഷി സമീപിച്ചെങ്കിലും അധികൃതര്‍ നല്‍കിയില്ല. പിന്നീട് ചികിത്സാ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം രണ്ട് ലക്ഷം രൂപ മാത്രം പിന്‍വലിക്കാമെന്ന് ബാങ്ക് അറിയിച്ചു. പിന്നീട് പ്രതിസന്ധി ചൂണ്ടിക്കാട്ടി ബാങ്കിന് കത്തെഴുതിയപ്പോള്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിക്കുകയായിരുന്നു.
സ്വന്തം കാശ് ബാങ്കിലുണ്ടായിട്ടും ചികില്‍സയ്ക്കു പണമില്ലാതെ വലയേണ്ട നിസഹായവസ്ഥയിലാണ് ജോഷി. തുടര്‍ ചികിത്സകള്‍ക്കായി ഇരുപത് ലക്ഷം രൂപ നിലവില്‍ വായ്പയെടുത്തിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ പലിശയിനത്തില്‍ തന്നെ വലിയൊരു തുക ജോഷിക്ക് നല്‍കേണ്ടതായുമുണ്ട്. ബാങ്കിലെ നിക്ഷേപ തുക മുഴുവന്‍ കിട്ടാതെ പ്രതിസന്ധി ഒഴിയാത്ത അവസ്ഥയാണിപ്പോള്‍.
കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പാണ് അധികാരികള്‍ നടത്തിയത്. എന്നാല്‍ അവിടെ ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്ക് പണം വായ്പയ്ക്കായി അപേക്ഷ നല്കുന്നതിനേക്കാള് കൂടുതല്‍ പ്രതിബന്ധങ്ങളാണ് നേരിടേണ്ടിവരുന്നത്. നിരവധി നിക്ഷേപകരാണ് തുക പിന്‍വലിക്കാന്‍ ആകാതെ നെട്ടോട്ടം ഓടുന്നത്.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി