തിരുവനന്തപുരം: ഓൺലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ആത്മഹത്യ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ദേവികയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ്കുമാറിനാണ് അന്വേഷണ ചുമതല.
മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പങ്കെടുക്കാന്‍ കഴിയാതെയാണ് ദേവിക ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.
‘ഞാന്‍ പോകുന്നു’ എന്ന ആത്മഹത്യാ കുറിപ്പ് മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് വിദ്യാര്‍ഥിനിയെ മാനസികമായി അലട്ടിയിരുന്നതായി മാതാപിതാക്കള്‍ പോലിസില്‍ മൊഴി നല്‍കിയിരുന്നു.
ദേവികയുടെ മരണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ അപ്രാപ്യമായ സംസ്ഥാനത്തെ രണ്ട് ലക്ഷം കുട്ടികള്‍ക്കും ക്ലാസുകള്‍ ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: