തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പില്‍ അച്ഛനോടും മകനോടും തോറ്റ ഒരാള്‍ മാത്രം. ഷിബു ബേബി ജോണ്‍.
ബേബി ജോണ്‍ തുടര്‍ച്ചയായി ആറുതവണ ജയിച്ചിട്ടുള്ള ചവറയില്‍ അച്ഛന്റെ പിന്‍ഗാമിയായി രണ്ടു പ്രാവശ്യം ജയിച്ചിട്ടുള്ള ഷിബു തുടര്‍ച്ചയായി രണ്ടാം തവണ അവിടെ തോറ്റു. കഴിഞ്ഞ പ്രാവശ്യം എന്‍ വിജയന് പിള്ളയോടും ഇത്തവണ മകന് ഡോ. സുജിത്തിനോടും. അച്ഛനോടും മകനോടും തോല്‍ക്കുന്ന ആദ്യത്തെ ആളായും ഷിബു മാറി. ഇവിടെ ഷിബുവിന്റെ രണ്ടാം തോല്‍വിയല്ല. 2006 ല്‍ എന്‍ കെ പ്രേമചന്ദ്രനോടും തോല്‍വി അടഞ്ഞിരുന്നു.
അച്ഛനോടും മകനോടും തോറ്റത് ഷിബു മാത്രമാണെങ്കില്‍ ഭാര്യയോടും ഭര്‍ത്താവിനോടും തോല്‍വി രുചിച്ചവര്‍ രണ്ടു പേരുണ്ട്. എം സി ചെറിയാനും ഡോ. വര്‍ഗിസ് ജോര്‍ജ്ജും.
റാന്നിയില്‍ 1982 ല്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിന്റെ എം സി ചെറിയാനെ അട്ടിമറിച്ച് കോണ്‍ഗ്രസ് എസിന്റെ സണ്ണി പനവേലി വിജയിച്ചു. നാലുവര്‍ഷത്തിനുശേഷം സണ്ണി മരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ റേച്ചല്‍ സ്ഥാനാര്‍ത്ഥിയായി. എം സി ചെറിയാന് തന്നെ എതിരാളി. ജയം റേച്ചലിന്.
തൊട്ടടുത്ത മണ്ഡലമായ തിരുവല്ലയിലാണ് ജനതാദള്‍ നേതാവ് ഡോ വര്‍ഗിസ് ജോര്‍ജ്ജ് ദമ്പതിമാരോട് തോറ്റത്. 2001 ല്‍ മാമ്മന്‍ മത്തായിയോട് തോറ്റ ജോര്‍ജ്ജ് വര്‍ഗിസ് 2003 ല്‍ ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായിയോടും തോറ്റു.
ഭാര്യയേയും ഭര്‍ത്താവിനേയും തോല്പിച്ച ഒരാളുണ്ട്. കോവളത്ത് ജയിച്ച കോണ്‍ഗ്രസിന്റെ എ വിന്‍സന്റ്. കഴിഞ്ഞ തവണ ജമീല പ്രകാശത്തെ തോല്പിച്ച വിന്‍സന്റ് ഇത്തവ തോല്പിച്ചത് ഭര്‍ത്താവ് നീല ലോഹിതദാസന്‍ നാടാരെ.
സ്ത്രീപീഢനത്തന് രാജിവെച്ച മന്ത്രിയെ തോല്പിച്ച, സ്ത്രീ പീഡനത്തിന് ജയിലില്‍ കിടന്ന എംഎല്‍എ എന്ന പേരിനും വിന്‍സെന്റ് ഉടമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: