ന്യൂദല്‍ഹി : ദസറ ആഘോഷങ്ങള്‍ക്കിടെ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സുരക്ഷ ഒന്നുകൂടി കര്‍ശ്ശനമാക്കി. പ്രാദേശിക ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവരാകാം ഭീഷണിക്ക് പിന്നിലെന്ന് ദല്‍ഹി പോലീസ് കമ്മിഷണര്‍ രാകേഷ് അസ്താന അറിയിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശം നല്കി. പ്രാദേശിക ക്രിമിനല്‍ സംഘടനകളുമായി ബന്ധമുള്ളവരാകാം ഭീഷണിക്ക് പിന്നിലെന്ന് അസ്താന അറിയിച്ചു.
സൈബര്‍ കഫേകള്‍, പെട്രോള്‍ പമ്പുകള്‍, പാര്‍ക്കിങ് ഏരിയകള്‍ കെമിക്കല്‍ ഷോപ്പുകള്‍ തുടങ്ങി ഭീകരാക്രമണത്തിന് സാധ്യതയുള്ള എല്ലായിടങ്ങളിലും പരിശോധന ശക്തമാക്കും. ഉത്സവകാലത്ത് ജനങ്ങള്‍ തിങ്ങിനിറയാന്‍ സാധ്യതയുള്ള എല്ലായിടങ്ങളിലും പോലീസ് സേനയെ വിന്യസിക്കും.
ഭീകരാക്രമണം തടയാന്‍ പൊതുജനങ്ങളുടെ സഹായം തേടും. അവര്‍ക്ക് എല്ലാവിധ സുരക്ഷയും പോലീസ് ഒരുക്കും. ഉത്സവകാലത്ത് ജനങ്ങള്‍ തിങ്ങിനിറയാന്‍ സാധ്യതയുള്ള എല്ലായിടങ്ങളിലും പോലീസ് സേനയെ വിന്യസിക്കുമെന്നും അസ്താന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: