×
login
ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം‍ നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്

പാലായ്ക്കടുത്തുള്ള അയര്‍ക്കുന്നത്തെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അന്ന് കൃഷ്ണവിഗ്രവുമായി കൊന്നപ്പൂ മഞ്ഞ ഷര്‍ട്ടുമണിഞ്ഞ്വ ന്ന യുവാവ് മനുഷ്യരൂപമെടുത്ത ശ്രീകൃഷ്ണന്‍ തന്നെയോ? അതോ മനുഷ്യനോ? അയര്‍ക്കുന്നത്തെ ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ഉടഞ്ഞുപോയ കൃഷ്ണവിഗ്രഹങ്ങള്‍ക്ക് പകരം പുതിയ രണ്ട് വിഗ്രഹങ്ങള്‍ നല്‍കി ജനക്കൂട്ടത്തിനിടയില്‍ മാഞ്ഞുപോയ ഈ യുവാവ് ആരാണ് ?

കോട്ടയം: പാലായ്ക്കടുത്തുള്ള അയര്‍ക്കുന്നത്തെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അന്ന് കൃഷ്ണവിഗ്രവുമായി കൊന്നപ്പൂ മഞ്ഞ ഷര്‍ട്ടുമണിഞ്ഞ് വന്ന യുവാവ് മനുഷ്യരൂപമെടുത്ത ശ്രീകൃഷ്ണന്‍ തന്നെയോ? അതോ മനുഷ്യനോ? അയര്‍ക്കുന്നത്തെ ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ഉടഞ്ഞുപോയ  കൃഷ്ണവിഗ്രഹങ്ങള്‍ക്ക് പകരം പുതിയ രണ്ട് വിഗ്രഹങ്ങള്‍ നല്‍കി ജനക്കൂട്ടത്തിനിടയില്‍ മാഞ്ഞുപോയ ഈ യുവാവ് ആരാണ് ? ഇപ്പോള്‍ ഈ ക്ഷേത്രത്തിലെ മുഴുവന്‍ ഭക്തരും ഈ യുവാവിനെ ഒരിയ്ക്കല്‍ കൂടി നേരിട്ട് കാണാന്‍ കൊതിച്ച് അന്വേഷിക്കുകയാണ്.  

ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം നടക്കുന്നതിനിടയിലായിരുന്നു ഈ സംഭവം. സപ്താഹ വേദി അലങ്കരിക്കാന്‍ ഒട്ടേറെപ്പേര്‍ കൃഷ്ണവിഗ്രഹങ്ങള്‍ കൊണ്ടുവന്നിരുന്നു. സപ്താഹം കഴിഞ്ഞ് എല്ലാവരും കൃഷ്ണ വിഗ്രഹങ്ങള്‍ തിരിച്ചുവാങ്ങുന്നതിനിടയിലാണ് ആ അബദ്ധം സംഭവിച്ചത്. സ്വീകരിക്കുന്നതിനിടയില്‍ അനുവിന്‍റെ കയ്യില്‍ നിന്നും വിഗ്രഹം താഴെ വീണു; ഉടഞ്ഞു.  സങ്കടം സഹിക്കാതെ തേങ്ങിയ അനുവിനെ ആശ്വസിപ്പിക്കാന്‍ എത്തിയ ഒട്ടേറെപ്പേര്‍ക്കിടയില്‍ ഈ യുവാവും ഉണ്ടായിരുന്നു. അനുവിന്‍റെ സങ്കടത്തിന്‍റെ കാരണം യുവാവ് വിശദമായി ആരാഞ്ഞു. ഇതിനിടെ ഉടഞ്ഞ വിഗ്രഹം ടാപ്പുഴ കടവില്‍ ഒഴുക്കിയ ശേഷം അനു വീട്ടിലേക്ക് മടങ്ങി.  

പക്ഷെ അധികം വൈകാതെ യുവാവ് മടങ്ങിയെത്തിയത് കയ്യില്‍ രണ്ട് വിഗ്രഹവുമായാണ്. ഒന്ന് കൃഷ്ണന്‍റെ, മറ്റൊന്ന് രാധയുടെ. യുവാവ് തന്നെ മുന്‍കയ്യെടുത്ത് അനുവിനെ വിളിച്ച് വരുത്തി.പിന്നീട്  പ്രായമേറിയ ആത്തിരമ്മ എന്ന സ്ത്രീയെക്കൊണ്ട് രണ്ടുവിഗ്രഹങ്ങളും കുഞ്ഞിനൊപ്പം എത്തിയ അനുവിന് സമ്മാനിച്ച ശേഷം യുവാവ് മാഞ്ഞുപോയി. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.