ഷാജന് സി. മാത്യു
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ച വളരെ സൗഹാര്‍ദപരമായിരുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷ ഉദ്ഘാടനം നിര്‍വഹിച്ചു മടങ്ങിയ ആഭ്യന്തര മന്ത്രിയെ നെടുമ്പാശേരിയിലെ ഹോട്ടലില്‍ ഞായറാഴ്ചയാണ് ആര്‍ച്ച് ബിഷപ് സന്ദര്‍ശിച്ചത്.
രാജ്യത്ത് ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ആര്‍ച്ച് ബിഷപ് ജന്മഭൂമിയോടു പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷവും മധ്യപ്രദേശിലെ സംഭവങ്ങളും സംസാര വിഷയമായി. രാഷ്ട്രനിര്‍മാണത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവന രംഗങ്ങളില്‍ ക്രിസ്ത്യാനികള്‍ നല്കിയ സംഭാവനകള്‍ ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി പരാമര്‍ശിച്ചു. വൈകുന്നേരം 5.10 മുതല്‍ 5.40 വരെയായിരുന്നു ചര്‍ച്ച.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്, തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍ കുര്യന്, ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടറി ഫാ. അലക്സ് മാപ്രാണി എന്നിവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: