കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനേയും മഞ്ചേശ്വരത്ത് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച എകെഎം അഷ്റഫിനേയും അഭിനന്ദിച്ച് കാസര്‍ഗോഡ് ഫഌക്സ് ബോര്‍ഡ്. കാസര്‍ഗോഡ് ഹൊസഹങ്കിടിയിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. റിയല്‍ ഹീറോസ് ഓഫ് കേരളാ ആന്റ് മഞ്ചേശ്വര് എന്ന തലക്കെട്ടോടെയാണ് ഫഌക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടിള്ളുത്.
മഞ്ചേശ്വരത്ത് വോട്ട് മറിച്ചാണ് കെ.സുരേന്ദ്രനെ തോല്‍പ്പിച്ചത് എന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഫഌക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2016 ല്‍ സിപിഎമ്മിനായ മത്സരിച്ച സികെ കുഞ്ഞമ്പു നാല്പ്പത്തിരാണ്ടായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇടതുപക്ഷം രംഗത്തിറക്കിയ വിവി രമേശന് നാല്‍പ്പതിനായിരം വോട്ടുകളാണ് നേടിയത്. രണ്ടായിരത്തിലധികം വോട്ടുകളുടെ കുറവ്. കേവലം 745 വോട്ടുകള്‍ക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
സിപിഎം ലീഗ് ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫഌക്സ് ബോര്‍ഡ് എന്നായിരുന്നു വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: