സൗദി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതമൗലികവാദികള്‍ക്കൊപ്പം വ്യാജപ്രചാരണത്തിന് മുന്നിട്ടിറങ്ങിയ 24 ന്യൂസിനെ തിരിഞ്ഞുകൊത്തി ഇസ്ലാമിസ്റ്റുകള്‍. 24 ന്യൂസിന്റെ മാതൃസ്ഥാപനമായ ഫ്ളവേഴ്സ് ടിവി കേരളത്തിലെ കലാകാരന്മാരുമായി സൗദിയില്‍ നടത്തുന്ന സ്റ്റേജ് ഷോയ്ക്കെതിരെ വ്യാപക പ്രചാരണം നടത്തുകയാണ് മതമൗലികവാദികള്‍.
പൗരത്വനിയമത്തിനെതിരെ പരസ്യമായി രംഗത്തുവരാത്ത കലാകാരന്മാര് പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കണമെന്നാണ് ഇവരുടെ ആഹ്വാനം. ഇതിനായി സൗദിയിലെ പ്രവാസി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ക്യാംപയിന് ആരംഭിച്ചുകഴിഞ്ഞു. പരിപാടിക്ക് സ്പോണ്‍സര്‍ഷിപ്പ് നടത്തരുതെന്ന് കമ്പനികള്‍ക്കും ഭീഷണിയുണ്ട്. ഫ്ളവേഴ്സുമായി സഹകരിക്കുന്ന സ്ഥാപനങ്ങളെ ബഹിഷ്കരിക്കുമെന്നാണ് മുന്നറിയിപ്പ്. വിവിധ കമ്പനികളുടെ ഫേസ്ബുക്ക് പേജുകളില്‍ ഇസ്ലാമിസ്റ്റുകള്‍ എതിര്‍പ്പറിയിക്കുന്നുണ്ട്. ഇതോടെ സൗദിയിലെ ഷോ തന്നെ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഇസ്ലാമിസ്റ്റുകള്‍ക്കായി വാര്‍ത്തകള്‍ വളച്ചൊടിച്ച വിദ്വേഷ പ്രചാരണം നടത്തിയ ചാനലുകളിലൊന്നാണ് 24 ന്യൂസ്. നിയമം മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന പ്രതീതി ഉണ്ടാക്കുന്നതിനായാണ് വാര്‍ത്തകളിലും വാര്‍ത്ത അധിഷ്ഠിത പരിപാടികളിലും ഇവര്‍ ശ്രമിച്ചത്. നിയമത്തെ അനുകൂലിച്ചുള്ള ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് മലപ്പുറത്തെ ദളിത് കോളനിയില്‍ ജിഹാദികള്‍ കുടിവെള്ളം വിലക്കിയിരുന്നു. ഇത് വിവാദമായപ്പോള്‍ കോളനിക്കാര്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കുകയാണ് 24 ന്യൂസ് ചെയ്തത്. ഇതിനെതിരെ പരസ്യമായി ദളിത് സ്ത്രീകള്‍ പ്രതികരിച്ചിരുന്നു. ചാനല്‍ എഡിറ്റര്‍ ശ്രീകണ്ഠന് നായരുടെയും കെ. അരുണ്‍ കുമാറിന്റെയും നേതൃത്വത്തിലാണ് ജിഹാദികള്‍ക്കായി വിഷപ്രചാരണം നടന്നത്. നിയമത്തെ അനുകൂലിച്ച ജനം അടക്കമുള്ള മാധ്യമങ്ങളെയും സംഘടനകളെയും ആക്ഷേപിക്കാനും ഇവര്‍ സമയം നീക്കിവെച്ചു. ഒടുവില്‍ പാല് തന്ന കൈക്ക്് തന്നെ കൊത്തിയിരിക്കുകയാണ് ജിഹാദികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: