കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകമാതൃകയാണെന്ന് ഇതിനോടകം സാര്‍വ്വദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. 15 വര്‍ഷങ്ങള്‍ കൊണ്ട് കേരളം ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസത്തിലെ നവ പ്രവണതകള്‍ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനും ഉച്ചകോടി കൊണ്ട് ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 2023 ഫെബ്രുവരി 25 മുതല്‍ 28 വരെ കേരളത്തില്‍ നടക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ലോക ശ്രദ്ധയിലേക്കുയര്‍ന്ന കുമരകത്താണ് ഉച്ചകോടി നടക്കുന്നത്. കേരള ടൂറിസം ആതിഥ്യം വഹിക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ്.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകമാതൃകയാണെന്ന് ഇതിനോടകം സാര്‍വ്വദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. 15 വര്‍ഷങ്ങള്‍ കൊണ്ട് കേരളം ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസത്തിലെ നവ പ്രവണതകള്‍ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനും ഉച്ചകോടി കൊണ്ട് ലക്ഷ്യമിടുന്നു. ഒപ്പം യു.എന്‍. വിമനുമായി ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ചര്‍ച്ചകളും ഉച്ചകോടിയില്‍ നടക്കും.
ഫെബ്രുവരി 26 രാവിലെ 9 മണിക്ക് കുമരകം ലേക്ക് സോങ്ങ് റിസോര്‍ട്ടില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി. മുഖ്യാതിഥിയാകും.
ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സുസ്ഥിരവും ഉത്തരവാദിത്ത പൂര്‍ണ്ണവും അനുഭവവേദ്യവുമായ കൂടുതല്‍ ടൂറിസം ഉല്‍പ്പന്നങ്ങളും പാക്കേജുകളും കേരളത്തില്‍ വികസിപ്പിക്കുന്നതിനും അതു വഴി കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉച്ചകോടിയിലുണ്ടാകുമെന്ന് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
യു എന്‍ വിമന്‍ പ്രതിനിധി സൂസന്‍ ഫെര്‍ഗൂസണ്‍ , അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകന്‍ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ കെ തുടങ്ങിയവര്‍ സംബന്ധിക്കും.
27 ന് വൈകിട്ട് പുതുക്കിയ കേരള ഉത്തരവാദിത്ത ടൂറിസം പ്രഖ്യാപനത്തോടെ സമാപിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ ഫെബ്രുവരി 28 ന് മറവന്‍തുരുത്ത് വാട്ടര്‍ സ്ട്രീറ്റ് സന്ദര്‍ശിക്കും. ഉച്ചകോടിയില്‍ 15 വിദേശ പ്രഭാഷകര്‍ നേരിട്ടും 20 പേര്‍ ഓണ്‍ലൈനായും പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളും പ്രഭാഷകരും ഉച്ചകോടിയുടെ ഭാഗമാകും. രജിസ്‌ട്രേഡ് ഡെലിഗേറ്റ്‌സ് ഉള്‍പ്പെടെ 200 പേരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. 12 ലധികം വിവിധ സെഷനുകളിലായി 60 പ്രഭാഷകര്‍ ഉച്ചകോടിയില്‍ സംസാരിക്കും. ഇന്‍സ്‌പൈറിങ്ങ് സ്‌റ്റോറീസ് ഫ്രം ഡെസ്റ്റിനേഷന്‍സ് എന്ന സെഷനില്‍ പ്രതിനിധികളുടേതടക്കം 100 അനുഭവകഥകള്‍ അവതരിപ്പിക്കപ്പെടുമെന്ന പ്രത്യേകതയും ഉച്ചകോടിക്കുണ്ട്.
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം
അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു