കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. നാല് യാത്രക്കാരില്‍ നിന്നായി 1.93 കോടിയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ വേങ്ങര സ്വദേശിയില്‍നിന്ന് 45 ലക്ഷത്തിന്റെ 4.1 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്.
എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിക്കകത്താണ് 999 ഗ്രാം ഒളിപ്പിച്ചത്. ജിദ്ദയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം തലേക്കാട് സ്വദേശിയില്‍നിന്ന് 1.2 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തി. 56 ലക്ഷം വിലവരുന്ന സ്വര്‍ണം വൂഫറിന്റെ ട്രാന്‍സ്ഫോര്‍മര്‍ യൂനിറ്റിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ജിദ്ദയില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കണ്ണമംഗലം സ്വദേശിയില്‍നിന്ന് 56 ലക്ഷത്തിന്റെ 1.2 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: